തിരുവനന്തപുരം: ശബരിമല വിഷയം തോല്‍വിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നതിന് അത് ഇടയാക്കി. പരമ്പരാഗതമായി പാര്‍ട്ടിക്ക് ലഭിച്ചിരുന്ന ഭൂരിപക്ഷ വോട്ടുകളും ശബരിമല വിഷയത്തിലൂടെ നഷ്ടമായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
വിശ്വാസികളുടെ ഒത്തുചേരലില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചു. ഇതോടെ ന്യൂനപക്ഷത്തിന്റെ വോട്ടുകളും പാര്‍ട്ടിക്ക് ലഭിച്ചില്ല. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിലുണ്ടായ പരാജയം താത്ക്കാലികമായ തിരിച്ചടി മാത്രമാണ്.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനു ന്യൂനപക്ഷങ്ങളുടെ വോട്ടു സമാഹരിക്കാന്‍ സഹായിച്ചു. ഉറച്ച മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തോല്‍വി പാര്‍ട്ടി പ്രത്യേകം അന്വേഷിക്കും. ഇതിനായി അന്വേഷണ കമ്മീഷനെ വയ്ക്കുന്ന കാര്യവും പരിശോധിക്കും.
ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്യും. അടുത്ത മാസം ആദ്യം സംസ്ഥാന കമ്മിറ്റി ചേരാനും ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: