ന്യൂദല്‍ഹി: ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്ന മൂന്നു മുന്‍ ഗവര്‍ണര്‍മാരും തോല്‍വിയുടെ രുചിയറിഞ്ഞു. കുമ്മനം രാജശേഖരന്, ഷീലാ ദീക്ഷിത്, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരായിരുന്നു ജനവിധി തോടിയത്. തെരഞ്ഞെടുപ്പ് മത്സരിക്കാനായി മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് ശശിതരൂരിനോട് തോറ്റു.
മുന്നു തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കേരള ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത് സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനാണ്. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയോട് 3.6 ലക്ഷം വോട്ടുകള്‍ക്ക് ഷീല ദീക്ഷിത് തോറ്റു.
ആന്ധ്ര പ്രദേശ് ഗവര്‍ണറായിരുന്ന സുശീള്‍ കുമാര്‍ ഷിന്‍ഡെയാണ് തോറ്റ മൂന്നാമത്തെ മുന്‍ ഗവര്‍ണര്‍. മഹാരാഷ്ട്ര മുന്‍ മുഖ്യ മന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നു ഷിന്‍ഡെ മഹാരാഷ്ട്രയിലെ സോളാപൂര്‍ മണ്ഡലത്തില്‍ ബിജെപിയോട് തോറ്റു. 2014 ലും മത്സരിച്ച ഷിന്‍ഡെ തോല്‍വി രുചിച്ചിരുന്നു.
ഗവര്‍ണര്‍ പദവി വഹിച്ച ശേഷം കേന്ദ്രമന്ത്രിയായ രണ്ടു പേരില്‍ ഒരാളായിരുന്നു സുശീള്‍ കുമാര്‍ ഷിന്‍ഡെ. ആന്ധ്ര പ്രദേശ് ഗവര്‍ണര്‍ ആയിരിക്കെ 2006ല്‍ രാജിവെച്ച് രാജ്യസഭയിലെത്തുകയും കേന്ദ്ര മന്ത്രി സഭയിലെത്തുകയും ചെയ്തു.
2009 ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷിന്‍ഡെയാണ് ജയിച്ച ഏക മുന്‍ ഗവര്‍ണര്‍. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയാണ് ഗവര്‍ണര്‍ രാജിവെച്ച് കേന്ദ്രമന്ത്രിയായ രണ്ടാമന്. 2008ല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആയിരുന്ന കൃഷ്ണ കേന്ദ്ര മന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: