അഗ്നിശമന നിയമങ്ങള്‍ കര്‍ക്കശമാക്കേണ്ടത് അനിവാര്യമാണ്. നഗരപ്രദേശങ്ങളില്‍ കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും വളരെ അടുത്തടുത്തോ, ഒരു കെട്ടിടത്തിനോട് ചേര്ന്നോയാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെയുള്ള കെട്ടിടത്തിന് അഗ്നിബാധയുണ്ടാകുമ്പോള്‍, തീ പെട്ടന്നുതന്നെ അടുത്ത കെട്ടിടത്തിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും അത്യാവശ്യം വേണ്ട അഗ്നിശമന ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം. അത് പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. ഇത് ഒരു പരിധിവരെ തീ പടരാതിരിക്കാനും കൂടുതല്‍ നാശനഷ്ടം സംഭവിക്കാതെയും സഹായകരമാകും.
ആര്. ജിഷി, കൊല്ലം
കൂട്ടപ്രാര്‍ത്ഥനയും ദു:ഖാചരണവും ലജ്ജാകരം
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്ന കേന്ദ്രസര്‍ക്കാറിനെതിരെ മെയ് 30ന് പള്ളികളില്‍ കൂട്ടപ്രാര്‍ഥനയും ദു:ഖാചരണവും നടത്താന്‍ ജമാ അത്ത് സംസ്ഥാന പ്രസിഡന്റ് എ. പൂക്കുഞ്ഞ് ആഹ്വാനം ചെയ്ത പത്രവാര്‍ത്ത കണ്ടു! ലജ്ജാകരം. രാജ്യത്തെ 23 കോടി മുസ്ലീങ്ങളുടെ ഭാവി അപകടത്തിലാണത്രേ! ചിലതുകുറിക്കട്ടെ, കഴിഞ്ഞ മോദിഭരണകാലത്ത് എത്ര മുസ്ലീം സഹോദരങ്ങളുടെ ഭാവി സംസ്ഥാനത്ത് അപകടത്തിലായിട്ടുണ്ട്? ഇന്ത്യ നാനാത്വത്തില്‍ ഏകത്വം പ്രകടിപ്പിക്കുന്ന രാജ്യമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ മുസ്ലീങ്ങളും വോട്ടുചെയ്തിട്ടുണ്ടാവാം. അനാവശ്യവിരോധം ചില മുസ്ലീം സംഘടന സര്‍ക്കാറിനെതിരെ വെച്ചുപുലര്‍ത്തുന്നതും പ്രവര്‍ത്തിക്കുന്നതും ജനാധിപത്യത്തിന് ചേര്‍ന്നതല്ല. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും രാജ്യത്ത് സ്വതന്ത്രരായും സമാധാനത്തോടേയും ജീവിക്കാം. ഉത്തര വാദപ്പെട്ടവര്‍ സമുദായത്തില്‍ ഭീതിപരത്തരുത്. ദു:ഖാചരണം കൗണ്‍സില്‍ ഒഴിവാക്കണം.
ശ്രീജിത്ത് വഞ്ഞോട്, മരുതായി
നഷ്ടം ഇടതുപക്ഷത്തിനു മാത്രം
കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം വ്യക്തം. യുഡിഎഫിന് കൈയില്‍ ഉണ്ടായിരുന്ന ആലപ്പുഴ സീറ്റ് നഷ്ടപ്പെട്ടു. എല്‍ഡിഎഫിന് പുതുതായി ഒരു സീറ്റുലഭിച്ചപ്പോള്‍ 8 എണ്ണം യുഡിഎഫിന് അടിയറവ്നവയ്ക്കേണ്ടതായും വന്നു. എന്നാല്‍ ബിജെപിക്ക് ഒരുസീറ്റും ഉണ്ടായിരുന്നില്ല, ഒന്നും നേടിയതുമില്ല. കയ്യിലുള്ളതു പോകുമ്പോഴാണല്ലോ നഷ്ടപ്പെട്ടെന്ന് പരിതപിക്കേണ്ടത്. ഇവിടെ ബിജെപിക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. വോട്ടുവര്‍ദ്ധന പാര്‍ട്ടികളുടെ വളര്‍ച്ചയുടെ മാനദണ്ഡമായി കണക്കാക്കുമെങ്കില്‍ വിജയം ബിജെപിക്കും (എന്‍ഡിഎ) യുഡിഎഫിനും അവകാശപ്പെടാം. എന്തുകൊണ്ടും കനത്തനഷ്ടം കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിനു മാത്രം.
എന്‍. മുരളീധരന്, പുക്കാട്ടുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: