ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 12 റണ്‍സ് ജയം. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ് ഓസീസിനെ ആവേശ ജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49.3 ഓവറില്‍ 285 റണ്‍സിന് പുറത്തായി.
മുന്‍നിര ബാറ്റ്സ്മാന്മാരുടെ കരുത്തിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്. സ്മിത്ത് 102 പന്തില്‍ 116 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (43), ഷോണ്‍ മാര്‍ഷ് (30), ഉസ്മാന് ഖവാജ (31) എന്നിവര്‍ സ്മിത്തിന് മികച്ച പിന്തുണ നല്കി. ഇംഗ്ലണ്ടിനായി ഫാസ്റ്റ് ബൗളര്‍ ലിയാം പ്ലങ്കറ്റ് നാല് വിക്കറ്റെടുത്തു.
താത്കാലിക നായകന് ജോസ് ബട്ലര്, ജെയിംസ് വിന്‍സ് എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് സ്കോര്‍ മുന്നോട്ടു നീങ്ങിയത്. പരിക്കേറ്റ ഇയാന്‍ മോര്ഗന് പകരക്കാരനായി നായക സ്ഥാനം ഏറ്റെടുത്ത ബട്ലര് 31 പന്തില്‍ 52 റണ്‍സ് നേടി. ഓപ്പണര്‍ ജേസസണ് റോയ് (32), ക്രിസ് വോക്സ് (40) മേയിന് അലി (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഓസ്ട്രേലിയക്കായി ജെയ്സണ്‍ ബെഹ്റന്‍ഡോര്‍ഫ്, കെയ്ന്‍ റിച്ചാര്ഡ്സണ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: