കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ സ്ഫോടന പരന്പരയില്‍ നാലു പേര് കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം നഗരത്തിലെ മൂന്നിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.
ക്രൂഡ് ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തീവ്രമാവോയിസ്റ്റ് സംഘടനകളാണ് ഇതിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: