മട്ടാഞ്ചേരി: കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ ജലമെട്രോ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. ജലമെട്രോയുടെ ജെട്ടികളുടെ നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നതാണ് പദ്ധതി വൈകാന്‍ കാരണം. ഡിസംബറില്‍ പൂര്‍ത്തിയാകേണ്ട ബോട്ട് ജെട്ടിക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിട്ടില്ല. കൊച്ചി കോര്പ്പറേഷന് അധികൃതരുടെ അനാസ്ഥയാണിതിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 76 കിലോമീറ്റര്‍ ദൂരപരിധിയിലാണ് കൊച്ചി ജലമെട്രോക്ക് പദ്ധതി തയ്യാറാക്കിയത്. കൊച്ചിയിലെ പത്ത് ദ്വീപുകളിലൂടെയാണ് ജലമെട്രോ കടന്ന് പോകുന്നത്. 16 കേന്ദ്രങ്ങളായി 38 ജെട്ടികള്‍ നിര്‍മ്മിക്കാനാണ് കെഎംആര്‍എല്‍ പദ്ധതിയിട്ടത്.
പിന്നീട് ജെട്ടികളുടെ എണ്ണം 45 ആയി വര്‍ദ്ധിപ്പിച്ചു. നഗരത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മാത്രം ഇരുപതോളം ജെട്ടികളുണ്ട്. വൈറ്റില, ഏലൂര്‍, കാക്കനാട് ജെട്ടികള്‍ക്കുള്ള നിര്‍മ്മാണ കരാറിന്റെ നടപടി ക്രമങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍, ഹൈക്കോടതി, ബോള്‍ഗാട്ടി ജെട്ടികള്‍ക്കായുള്ള നടപടികള്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ നീണ്ടുപോവുകയാണ്. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് കോര്‍പ്പറേഷനാണ്.
എന്നാല്‍ സ്ഥലമേറ്റെടുപ്പ് പൂര്ത്തായാകാത്തത് പദ്ധതി ഇനിയും വൈകാനിടയാക്കും. നഗരകേന്ദ്രങ്ങളിലുള്ള ജെട്ടി നിര്‍മ്മാണത്തെ സ്ഥലമേറ്റെടുക്കല്‍ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2020 ഫെബ്രുവരിയിലാണ് ജലമെട്രോ കമ്മീഷനിങ് നടത്തുവാന്‍ തീരുമാനം. വിദേശസഹായമടക്കം 747 കോടി രൂപയുടെതാണ് ജലമേട്രോ പദ്ധതി. 78 ബോട്ടുകളാണിതിനായി തയ്യാറാകുന്നത്. ഒരുലക്ഷത്തോളം ദ്വീപുവാസികള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി വിനോദ സഞ്ചാരമേഖലക്ക് പുത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതിക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: