കൊച്ചി: കാലം കരുതിവച്ച കവിയായിരുന്നു പണ്ഡിറ്റ് കറുപ്പനെന്ന് കവി എസ്. രമേശന് നായര്‍. മനുഷ്യ മനസ്സിനെ നന്മയുടെ ചിന്തകളിലേക്ക് നയിച്ച കവിയായിരുന്നു അദ്ദേഹം. സ്നേഹമാണ് എല്ലാത്തിനും പരിഹാരമെന്നും പരസ്പരം സഹവര്‍ത്തിത്വത്തോടെ കഴിയണം എന്നുമാണ് അദ്ദേഹം നല്കിയ സന്ദേശമെന്നും രമേശന് നായര്‍ പറഞ്ഞു. ഇത് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രശ്നം. കറുപ്പനെ പോലെയുള്ളവരുടെ പ്രസക്തി നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പണ്ഡിറ്റ് കറുപ്പന് നൂറ്റിമുപ്പത്തിയഞ്ചാമത് അനുസ്മരണത്തിന്റെ ഭാഗമായുള്ള പണ്ഡിറ്റ് കറുപ്പന് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു രമേശന് നായര്‍. കുഫോസ് വിസി. ഡോ.എ.രാമചന്ദ്രന് പുരസ്ക്കാരം സമ്മാനിച്ചു. എം.കെ. ചന്ദബോസ് അധ്യക്ഷനായി. സ്വാമി സത് സ്വരൂപാനന്ദ, ഇ.എന്‍. നന്ദകുമാര്‍, പി.വി. മോഹന്‍, കെ.വി. മദനന്, സി.ജി. രാജഗോപാല്‍, ഡോ. ഗോപിനാഥ് പനങ്ങാട്, പി. സുന്ദരം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: