കാക്കനാട്: വിഷമുള്ള പച്ചക്കറികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനുമായി തൃക്കാക്കര നാട്ടുച്ചന്ത ആരംഭിച്ചിട്ട് ഒരു വര്‍ഷം. വിഷമുള്ള പച്ചക്കറിക്കെതിരായി ഏതാനും പേര് ഫെയ്സ്ബൂക്കിലൂടെ പരിചയപ്പെട്ടാണ് നാട്ടുചന്തയ്ക്ക് രൂപം നല്‍കിയത്.
തൃക്കാക്കര കാര്‍ഡിനല്‍ സ്കൂളിന് മുന്‍വശത്ത്, നാട്ടുചന്ത സെക്രട്ടറിയായ മുഹമ്മദ് സഗീറിന്റെ ഉടമസ്ഥതയിലുള്ള 75 സെന്റ് സ്ഥലമാണ് പ്രതിഫലം കൂടാതെ ഇതിനായി നല്‍കിയത്. ഓരോ കര്‍ഷകരും കൊണ്ടുവരുന്ന ഉല്പന്നങ്ങളെക്കുറിച്ച് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സംഘാടകര്‍ ഇവരുടെ വീടുകളിലെത്തി ഇവര്‍ തന്നെ ഉല്‍പാദിപ്പിച്ചതാണെന്നും ജൈവമാണെന്നും ബോധ്യപ്പെട്ടാല്‍ മാത്രമെ ചന്തയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
എല്ലാ ഞായറാഴ്ചയും രാവിലെ 8.30 മുതല്‍ 11.30 വരെ ചന്തയില്‍ കൊണ്ടുവരുന്ന പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, അച്ചാറുകള്‍, വെള്ളിച്ചെണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ വില്പനയ്ക്കുള്ളത്. വില്പന വിലയുടെ 5% മാത്രമാണ് ദൈനംദിന ചെലവുകള്‍ക്ക് ഈടാക്കുന്നത്. രാവിലെ 11ന് മുന്‍പ് മുഴുവന്‍ ഉല്പന്നങ്ങളും വിറ്റ് തീരും. പച്ചക്കറിയെ കുറിച്ച് പരാതി ഉണ്ടായാല്‍ ഉത്പാദകരുമായി ബന്ധപ്പെടനും സാധിക്കും.
നാട്ടുചന്തയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സംഘാടകര്‍ ചര്‍ച്ചയിലാണ്.
കുറഞ്ഞ ചെലവില്‍ എല്ലാ വിധ ഫലവൃക്ഷതൈകളും അലങ്കാരച്ചെടികളും അടങ്ങുന്ന നഴ്സറിയും ചാണകം, ആട്ടിന്‍ കാഷ്ടം, കോഴി കാഷ്ടം എന്നിവ സംഭരിച്ച് ഉണക്കി ജൈവവളമായി വിതരണം ചെയ്യുന്നതിനുമുള്ള തയാറാടെുപ്പിലാണ് സംഘാടകര്‍. നാട്ടു ചന്ത സംഘാടക സമിതി പ്രസിഡന്റ് വേണുഗോപാല്‍, സെക്രട്ടറി മുഹമ്മദ് സഗീര്‍, ബേബി വര്‍ഗീസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: