കൊല്‍ക്കത്ത: ബിജെപിയുടെ മുന്നേറ്റത്തില്‍ ഭയപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലെങ്ങും ബിജെപിക്കെതിരെ അക്രമം തുടരുന്നു. നോര്‍ത്ത് 24 പര്ഗായിലെ ഭാത്പാരായില് ബിജെപി പ്രവര്‍ത്തകനായ ചന്ദന്‍ ഷാ(24)യെ ഞായറാഴ്ച രാത്രി വെടിവച്ചുകൊന്നു. തൃണമൂല്‍ അക്രമകളാണ് പിന്നിലെന്നാണ് സൂചന. വീടിനു മുന്പില് നില്‍ക്കുകയായിരുന്ന ഷായ്ക്കു നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞ ശേഷം വെടിവയ്ക്കുകയായിരുന്നു. ഷാ സംഭവ സ്ഥലത്തു തന്നെ മരിച്ചുവീണു.
കൊലപാതകത്തെത്തുര്ടന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥയാണ്. കൊലയാളികളെ പിടിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ റോഡുകള്‍ തടഞ്ഞു.ഫലം വന്ന ശേഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി പ്രവര്‍ത്തകനാണ് ചന്ദന്‍ ഷാ. തെരഞ്ഞെടുപ്പിനു മുണപുതന്നെ ബംഗാളില്‍ പലയിടങ്ങളിലും അക്രമങ്ങള്‍ തുടങ്ങിയിരുന്നു. തെര. സമയത്ത് ഇത് കൂടി. ഏതാനും ബിജെപി പ്രവര്‍ത്തകരെ വധിച്ചു. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ പോലും തൃണമൂലുകാര്‍ ആക്രമിച്ചു. സംഘര്‍ഷത്തിനിടെ തൃണമൂലുകാര്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പോലും തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: