വാരാണസി: ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലും ബംഗാളിലും ബിജെപി പ്രവർത്തകർ വ്യാപകമായി അക്രമത്തിന് ഇരയാകുന്നു. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു.
രാജ്യത്തെ ഏറ്റവും ജനാധിപത്യമുള്ള പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ അക്രമ രാഷ്ട്രീയവും രാഷ്ട്രീയമായ അയിത്തവും തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ആരും മിണ്ടുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി വിരോധം മൂലം കൊലപാത രാഷ്ട്രീയത്തിന് പോലും സ്വീകാര്യത ലഭിച്ചു. പക്ഷപാദപരമായ മനുഷ്യത്വവാദമാണ് പലർക്കും.
ത്രിപുരയിൽ പ്രതിപക്ഷമുണ്ടാകാൻ സിപിഎം പോയി ബിജെപി അധികാരത്തിലെത്തേണ്ടി വന്നു. കേരളത്തിലടക്കം ബിജെപിക്ക് വോട്ട് ശതമാനം കൂടി. വോട്ട് ബാങ്ക് രാഷ്ട്രീയമല്ല വികസനമാണ് അജണ്ടയെന്നും മോദി പറഞ്ഞു. രജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ണു തുറന്നു കാണണമെന്നും കാതു തുറന്നു കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളും മറികടന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും കഠിനമായ പരിശ്രമത്താലാണെന്നും തെരഞ്ഞെടുപ്പ് വിജയം തനിക്ക് താരതമ്യം ചെയ്യാനാകാത്ത കരുത്താണ് നല്‍കിയതെന്നും വാരാണസി ട്രേഡ് സെന്ററില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ നരേന്ദ്ര മോദി പറഞ്ഞു.
യോഗി ആദിത്യനാഥും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കാശി ക്ഷേത്രത്തിന്റെ നവീകരണ പദ്ധതിക്ക് മോദി തുടക്കം കുറിച്ചിരുന്നത്. ‘കാശി വിശ്വനാഥ് മന്ദിര്‍ വിസ്താരീകരണ്-സൗന്ദര്യാകരണ് യോജന’ എന്നു പേരു നല്കിയിരുക്കുന്ന പദ്ധതി ബാബ വിശ്വനാഥ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളുള്പ്പടെയുള്ള 39,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: