തിരുവനന്തപുരം: വിലക്കയറ്റത്തില്‍ നട്ടംതിരിഞ്ഞ് നില്ക്കുന്ന കേരള ജനതയ്ക്ക് ഇരുട്ടടി നല്കി സംസ്ഥാന സര്‍ക്കാര്‍. ജൂണ്‍ ഒന്നുമുതല്‍ പ്രളയ സെസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിന് ഒരു ശതമാനം സെസ് ചുമത്തുന്നതിനു ജിഎസ്ടി കൗണ്‍സില്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു.
സ്വര്‍ണം ഒഴികെ അഞ്ചു ശതമാനമോ അതില്‍ താഴെയുള്ള സ്ലാബില്‍പെട്ട ചരക്കുകളുടെ മേല്‍ സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. കോമ്പോസിഷന്‍ രീതി തിരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഞ്ചാമത്തെ പട്ടികയില്‍ വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണം ഉള്‍പ്പടെയുള്ള ചരക്കുകള്‍ക്കു 0.25 ശതമാനവും ജി.എസ്.ടി നിരക്ക് 12, 18, 28 ശതമാനം എന്നീ പട്ടികയില്‍ വരുന്ന ചരക്കുകളുടെയും അഞ്ചുശതമാനവും അതില്‍ കൂടുതലും നികുതിനിരക്കുള്ള സേവനങ്ങളുടെയും വിതരണത്തിന് വിതരണമൂല്യത്തിന്‍മേലാണ് ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന് അകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തില്‍, അതായത് ഉപഭോക്താക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ക്കും നല്കുന്ന വിതരണമൂല്യത്തില്മേല് മാത്രമായി സെസ് നിജപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: