അമേഠി: കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത സിറ്റിങ്ങ് സീറ്റായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ തോറ്റതിന്, അല്ലെങ്കില്‍ രാഹുലിനെ തോല്‍പ്പിച്ചതിന് അമേഠിക്കാര്ക്കുണ്ട് വ്യക്തമായ കാരണങ്ങള്‍. അത് ഒരു മടിയുമില്ലാതെ അവര്‍ വെളിപ്പെടുത്തുന്നുമുണ്ട്.
എന്റെ കുടുംബത്തില്‍ നിന്ന് രാഹുലിന് വോട്ട് ചെയ്ത ഒരേ ഒരാള്‍ ഞാനാണ്. അതിന് കാരണവുമുണ്ട്, അമേഠിയുടെ വികസനത്തിന് രാഹുല്‍ യാതൊന്നും ചെയ്തില്ല. എന്തെങ്കിലും ചെയ്തത് രാജീവ് ഗാന്ധിയാണ്. അതിന്റെ പേരില്‍ രാഹുല്‍ ജയിച്ചെങ്കിലും യാതൊന്നും ചെയ്തില്ല. അമേഠിയില്‍ കട നടത്തുന്ന സുശീല ശുക്ത പറയുന്നു.
രാഹുലിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. രാഹുലിനെതിരെ മണ്ഡലത്തില്‍ വലിയ ശക്തമായ ജനവികാരം ഉണ്ടെങ്കിലും ഇങ്ങനെ തോല്‍ക്കുമെന്ന് കരുതിയില്ല. മുന്‍ഷി ഗഞ്ജിലെ സഞ്ജയ് ഗാന്ധി ആശുപത്രിക്കു സമീപം കട നടത്തുന്ന മറ്റൊരാള്‍ പറഞ്ഞു.
അമേഠിയില്‍ തലമുറകള്‍ തമ്മില്‍ വലിയ വിടവ് ദൃശ്യമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായമുള്ളവര്‍ കോണ്‍ഗ്രസിനൊപ്പമെന്നാണ് പറയുന്നത്. പക്ഷെ പുതുതലമുറ ബിജെപിയുടെ വിജയത്തില്‍ വലിയ സന്തോഷത്തിലുമാണ്.
ഇനി ഈ മണ്ഡലം തിരികെപ്പിടിക്കണമെങ്കില്‍ രാഹുല്‍ അത്യധ്വാനം ചെയ്യേണ്ടിവരുമെന്നും കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന മുതിര്‍ന്നവര്‍ പറയുന്നു. വരുന്ന അഞ്ചു വര്‍ഷം സ്മൃതി നന്നായി ജോലി ചെയ്യുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. അതിനാല്‍ ഭാവിയില്‍ അവരെ മാറ്റേണ്ടിവരുമെന്നും തോന്നുന്നില്ല. സരായി ബഹുഗുണയിലെ രാംലാല്‍ യാദവ് പറയുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും സ്മൃതി അമേഠിയാട് കാണിച്ച ആത്മസമര്‍പ്പണം. അതാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നതെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മൃതി വരുന്നതും ജനങ്ങളെ കാണുന്നതും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും എല്ലാം ജനങ്ങള്‍ വ്യക്തമായി കാണുന്നുണ്ട്, അറിയുന്നുണ്ട്. മോദി തരംഗത്തിനൊപ്പം അവരുടെ പ്രവര്‍ത്തനം കൂടിയായതോടെ വിജയം ഉറപ്പായി.
രാഹുല്‍ ഒന്നും ചെയ്തില്ല. അച്ഛന്റെ പേരില്‍ വോട്ട് പിടിച്ചു. പക്ഷെ 2014ല്‍ തോറ്റിട്ടും സ്മൃതി മണ്ഡലത്തില്‍ സ്ഥിര സാന്നിധ്യമായിരുന്നു. രാഹുല്‍ എന്ന എംപി ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഗൗരീഗഞ്ജിലെ അഭിഭാഷകനായ വിനോദ് കുമാര്‍ ശുക്ള പറഞ്ഞു. 2014ല്‍ താന്‍ കോണ്‍ഗ്രസ്സിനാണ് വോട്ട് ചെയ്തത്. പക്ഷെ ഇക്കുറി വികസനത്തിനായി സ്മൃതിക്ക്. പാല് ബിസിനസ് നടത്തുന്ന 29കാരിയായ അപൂര്‍വ്വ ശ്രീവാസ്തവ പറയുന്നു. സ്മൃതി ഇവിടെ വരുമായിരുന്നു. ഫാക്ടറികള്‍ തുടങ്ങാന്‍ ജനങ്ങളെ അവര്‍ സഹായിച്ചു. അടുത്തിടെ ഒരു തീപിടിത്തം ഉണ്ടായി. അവര്‍ ഇവിടെയെത്തി താമസിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നോക്കിക്കണ്ടത്. അങ്ങനെ അവര്‍ അമേഠിയുടെ ഭാഗമായി,
ഗാന്ധി കുടുംബത്തിന് അപമാനമാണെന്നു കരുതിയാണ് താന്‍ ഇതുവരെ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തത്. പക്ഷെ രാഹുല്‍ ലഭിച്ച അവസരങ്ങളൊന്നും ഉപയോഗിച്ചില്ല. ചായക്കടക്കാരനായ ഹന്സ്രാജ് യാദവ് പറഞ്ഞു.
സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പളമെങ്കിലും കൂട്ടിയിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന് , പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 72000 രൂപ നല്‍കുമെന്ന വാഗ്ദാനം മുന്നോട്ടുവയ്ക്കേണ്ടിവരുമായിരുന്നില്ല. ഇവിടുള്ളവര്‍ ആ ആശുപത്രിയെ ആധാരമാക്കിയാണ് ജീവിക്കുന്നത്. രാഹുല്‍ ഇവിടെ വരാറില്ല, അദ്ദേഹം പറഞ്ഞു. അതേ സമയം സ്മൃതി ഇവിടെ ധാരാളം ചെയ്തു. കൃഷിക്കാര്‍ക്ക് വിത്തു നല്കി. വിവാഹങ്ങൡലും ആഘോഷങ്ങളിലുംപങ്കെടുത്തു. യാദവ് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: