വാഴക്കുളം: വെളുത്തുള്ളി നിറച്ച ചാക്കുകള്‍ക്കടിയില്‍ കടത്തിയ നിരോധിത പുകയില ഉല്പന്നമായ 36,000 ഹാന്‍സ് പായ്ക്കറ്റുകള്‍ പോലീസ് പിടികൂടി. സ്കൂള്‍ തുറക്കുന്നത് ലക്ഷ്യംവച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന ഹാന്‍സ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
വാഹനപരിശോധനയിലാണ് പിക്അപ്പ് വാനില്‍ കൊണ്ടുവരികയായിരുന്ന ഹാന്‍സാണ് പിടിച്ചെടുത്തത്. ഞായറാഴ്ച അര്‍ധരാത്രിക്ക്ശേഷം മൂവാറ്റുപുഴ ഭാഗത്ത് നിന്നുവന്ന കെഎല്‍ 41 ജെ 8673 നമ്പര്‍ പിക്അപ്പ് വാന്‍ പരിശോധിച്ചപ്പോള്‍, പ്ലാറ്റ്ഫോമില്‍ വെളുത്തുള്ളി നിറച്ച ചാക്കുകള്‍ അട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. പരിശോധനയില്‍ 15 ചാക്കുകളിലായി വെളുത്തുള്ളി വണ്ടികയറ്റി ചതച്ചനിലയില് അടുക്കിവച്ച് അതിനടിയിലായി 30 എണ്ണം വീതമുള്ള 50 പായ്ക്കറ്റുകള്‍ 24 ചാക്കുകളിലായി കെട്ടിവച്ചനിലയിലാണ് ഇവ കാണപ്പെട്ടത്. പരിശോധനയ്ക്കിടെ ഡ്രൈവറും സഹായിയും ഓടിരക്ഷപെട്ടു.
ആരും സംശയിക്കാത്തരീതിയില് വെളുത്തുള്ളിയുടെ ഗന്ധം പുറത്തേക്ക് വരത്തക്കവിധത്തിലാണ് ഹാന്‍സ് വാഹനത്തില്‍ അടിക്കിയിരുന്നത്. പിടിച്ചെടുത്ത ഹാന്‍സിന് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ വിലവരുമെന്ന് എസ്ഐ അറിയിച്ചു.
പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.എസ്ഐ വിനു,എഎസ്ഐ മാത്യു അഗസ്റ്റിന്, സീനിയര്‍ സിപിഒ ഗിരീഷ് കുമാര്‍, സിപിഒ ജമാല്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പറവൂര്‍: എറണാകുളം തൃശൂര്‍ ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശികളായ യുവാക്കളെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പറവൂരില്‍ എക്സൈസ് സംഘം പിടികൂടി.
തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് ആന മലയില്‍ നിന്നും കടത്തികൊണ്ടു വരുന്ന കഞ്ചാവ് പറവൂര്‍ കേന്ദ്രീകരിച്ച് വില്പന നടത്തുനപാലക്കാട് ആലത്തൂര്‍ നെല്ലിക്കോട് സ്വദേശി മാണിക്യന് മകന് മഹേഷ് (25), വലിയകുളമ്പ് സ്വദേശി രാജന് മകന് രാജേഷ് (21) എന്നിവരെയാണ് പറവൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. സുജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്ന ഇവരെ പറവൂരിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്.
ആനമലയില്‍ കഴിഞ്ഞ ദിവസം രണ്ട് കിലോ കഞ്ചാവുമായി കുന്നത്ത്നാട് വടവുകോട് സ്വദേശി അയ്യപ്പന് കുട്ടി മകന് ഷാജി പിടിയിലായിരുന്നു.ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് മൊത്തവില്പനക്കാരെ പിടികൂടിയത്.
പ്രതികളെ കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹജരാക്കി. കോടതി പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ. നൈസാം, ടി. ഡി. ജോസ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. എസ്. ഷൈന്‍, എം.ടി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: