തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തെത്തിയ സിപിഐ സ്ഥാനാര്‍ത്ഥി സി ദിവാകരന് സ്വന്തം വാര്‍ഡിലെ സ്വന്തം ബൂത്തിലും മൂന്നാമനായി. കമലേസ്വരം ബുത്തിലെ 92-ാം വാര്‍ഡിലെ വോട്ടറാണ് ദീവാകരന്‍. ഈ ബൂത്തില്‍ ദിവാകരന് കിട്ടിയത് 227 വോട്ടുമാത്രം. ഒന്നാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരന് 392 വോട്ടും രണ്ടാമനായ ശശി തരൂരിന് 235 വോട്ടും കിട്ടി.
തിരുവനന്തപുരം നഗരത്തിലെ സിപിഐയുടെ കുത്തക സീറ്റായ വഴുതക്കാടും ദിവാകരന് കിട്ടിയത് മൂന്നാം സ്ഥാനമാണ്. അരനുറ്റാണ്ടോളം നഗരസഭയില്‍ വഴുതക്കാടിനെ പ്രതിനിധീകരിച്ചത് സിപിഐ.. ഡപ്യൂട്ടി മേയര്‍ രാഖി രവീന്ദ്രനാണ് നിലവിലെ കൗണ്‍സിലര്‍. സി ദിവാകരന് കിട്ടിയത് വെറും 550 വോട്ട്. പോള്‍ ചെയ്തതിന്റെ 15 ശതമാനം മാത്രം. കുമ്മനം രാജശേഖരന് 1624 വോട്ടും ശശിതരൂര്‍ 1522 വോട്ടും നേടിയപ്പോളാണ് ദിവാകരന്റെ ദയനീയ പ്രകടനം. നഗരസഭാ തെരഞ്ഞെടുപ്പില്‍ രാഖി രവീന്ദ്രന് കിട്ടിയ 1316 വോട്ടിന്റെ പകുതി പോലും ദിവാകരന്് കിട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: