ന്യൂദല്‍ഹി: ലോകസഭയിലെ വലിയ ക്രിമിനല്‍ പുള്ളി് എന്ന ബഹുമതി ഇനി മലയാളിക്ക്്്. അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ക്കേസ് ഇടുക്കിയില്‍ നിന്ന തെരഞ്ഞെടുക്കപ്പെട്ട ഡീന്‍ കുര്യാക്കോസിന്റെ പേരില്‍. 204 ക്രിമിനല്‍ക്കേസുകളാണ് ഡീനിന്റെ പേരിലുള്ളത്. ഡീനിന്റെ പേരില്‍ ഗുരുതരമായ 37 ക്രിമിനല്‍ക്കേസുകളാണ് ഉള്ളത്. കൊലപാതകം, വീട് അതിക്രമിച്ചു കയറല്‍, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനുമേല്‍ ചുമത്തിയിരിക്കുന്നത്. കാസര്‍കോട് പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചു മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഡീനിനെ ഇതുമായി ബന്ധപ്പെട്ട 193 കേസുകളില്‍ പ്രതിയാക്കിയിരുന്നു.
അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടിലാണ് തെരഞ്ഞെടുക്കപ്പെട്ടവരുടെ കേസ്സുക ള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍നിന്നുള്ള എം.പി.മാരില്‍ ടി.എന്‍. പ്രതാപന്, വി.കെ. ശ്രീകണ്ഠന് എന്നിവരുടെ പേരില്‍ ഏഴു വീതവും കെ. സുധാകരന്റെ പേരില്‍ മൂന്നും ക്രിമിനല്‍ക്കേസുകളുണ്ട്. കോണ്‍ഗ്രസിലെ 57 ശതമാനം എംപിമാരും ക്രിമിനലുകളാണ്. ജനതാദള്‍ യു മാത്രമാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനു മുന്നില്‍. ഡി.എം.കെ.(43 ശതമാനം), ടി.എം.സി. (41 ശതമാനം) , ബി.ജെ.പി. (39 ശതമാനം). തുടങ്ങി എല്ലാ പാര്‍ട്ടികളുടേയും എം.പി.മാരുടെ പേരില്‍ ക്രിമിനല്കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: