ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമരനായകന് വീര സവര്‍ക്കറുടെ ജയന്തി നാളില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ധീരതയുടെയും ദേശസ്നേഹത്തിന്റെയും സംഗ്രഹം. ഇന്ത്യയോടുള്ള സമര്‍പ്പണത്തിന്റെ ദൃഷ്ടാന്തം. അതാണ് വീര സവര്‍ക്കര്‍. രാഷ്ട്ര നിര്‍മാണത്തിന് പലര്‍ക്കും പ്രചോദനമായതും സവര്‍ക്കറായിരുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞ വ്യക്തിത്വമായിരുന്നു സവര്‍ക്കറുടേത്. ശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും ഭക്തനായിരുന്നു അദ്ദേഹം. സവര്‍ക്കാര്‍ എന്നാല്‍ ശക്തിയാണ്, ത്യാഗമാണ്, ആത്മസമര്‍പ്പണമാണ്. ധീരതയുടെയും ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെയും പേരില്‍ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും.
അതിലുപരി മഹാനായ കവിയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി നിലകൊണ്ട സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു. കവിതയും വിപ്ലവവും ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിനായി. ഭാവുകത്വം നിറഞ്ഞ കവിയെന്നതിലുപരി ധീരനായ വിപ്ലവകാരിയായി വര്‍ത്തിച്ചു. ജയന്തി നാളില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങ്ങും വീര സവര്‍ക്കര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. സാമൂഹിക പരിവര്‍ത്തനത്തിന് ഏറെ പരിശ്രമിച്ച സ്വാതന്ത്ര്യസമര പോരാളിയായിരുന്നു വീര സവര്‍ക്കറെന്ന് രാജ്നാഥ് പറഞ്ഞു. സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കവെ അദ്ദേഹം കഴ്ചവച്ച ധീരതയും, ഈ രാഷ്ട്രത്തിന് നല്കിയ സംഭാവനയും വരും തലമുറകള്‍ക്കും പ്രചോദനമാകും, രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: