ചെന്നൈ: മെയ് മുപ്പതിന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് രജനികാന്ത്. ഈ വിജയം മോദിയുടെ വിജയമാണ്.
ജവഹര്‍ലാല്‍ നെഹ്റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യയിലെ ഏറ്റവും വ്യക്തി പ്രഭാവമുള്ള നേതാവാണ്് മോദി, രജനികാന്ത് പറഞ്ഞു. പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് രാഹുല്‍, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കരുതെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷം ശക്തമായിരിക്കണമെന്നും രജനി പറഞ്ഞു.
ഒരാള്‍ക്കെതിരെ പത്ത് പേര് യുദ്ധം പ്രഖ്യാപിക്കുമ്പോഴും എതിര്‍ക്കുമ്പോഴും ആരാണ് ശക്തന് എന്ന് ചോദിച്ച രജനി, മോദിയോട് ഏറ്റുമുട്ടുന്ന 10 പേരെക്കാള്‍ ശക്തനാണ് അദ്ദേഹം എന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: