ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തോടെ എന്‍ഡിഎയ്ക്ക് രാജ്യസഭയിലും ഭൂരിപക്ഷമാകും. നിലവില്‍ എന്‍ഡിഎ- 102, യുപിഎ 65, മറ്റുള്ളവര്‍-73 എന്നിങ്ങനെയാണ് സ്ഥിതി. 2019ല്‍ പത്തും, 2020ല്‍ 72 സീറ്റുകളിലും ഒഴിവു വരും. 72ല്‍ 55 സീറ്റും 2020 ഏപ്രിലിലാണ് ഒഴിയുക. അഞ്ചെണ്ണം ജൂണിലും, ഒരെണ്ണം ജൂലൈയിലും, 11 എണ്ണം നവംബറിലും.
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വരുമെന്നാണ് ലോക്സഭാ ഫലം സൂചിപ്പിക്കുന്നത്. അതു കൂടിയാകുന്നതോടെ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമാകും.
മുത്തലാഖ് ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകള്‍ കഴിഞ്ഞ തവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജ്യസഭയില്‍ പാസായില്ല.
മുന്‍ പ്രധാനമന്ത്രിമാരായ മന്മോഹന് സിങ്, എച്ച്.ഡി. ദേവെഗൗഡ എന്നിവരെ ഈ ഭരണകാലയളവില്‍ പാര്‍ലമെന്റിനു നഷ്ടമായേക്കും. കാലാവധി തീരുന്നതാണ് മന്മോഹനു തടസ്സം. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ മന്മോഹനെ തുടര്‍ന്നും അവിടെനിന്നയക്കാന് കോണ്‍ഗ്രസിന് കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: