ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയെത്തുടര്‍ന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്്രഗസിലുണ്ടായ പ്രതിസന്ധി രൂക്ഷം. രണ്ടിടങ്ങളിലും സര്‍ക്കാരുകള്‍ ഉലയുകയാണെന്ന് റിപ്പോര്‍ട്ട്.
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് നേരിയ ഭൂരിപക്ഷമേയുള്ളു. അവിടെ കമല്‍നാഥിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വെടിപൊട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ തന്നെ കമല്‍നാഥിനെതിരെ പരാതി ഉയര്‍ത്തിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും സര്‍ക്കാര്‍ നിലംപതിക്കുമെന്നുമാണ് സൂചനകള്‍. കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയുമായി അടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍. കമല്‍നാഥിനെ നീക്കി യുവനേതാവ് ജേ്യാതിരാദിത്യ സന്ധ്യയെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍, അത് ഫലപ്രദമാകില്ലെന്നാണ് സൂചന.
രാജസ്ഥാനില്‍ ആറ് ബിഎസ്പി എംഎംഎല്‍മാര്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പന്‍വലിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയേറി. ഇവിടെയും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കി പ്രതിസന്ധി മറികടക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഗെഹ്ലോട്ടിനെതിരെ രാഹുലും പരാതി ഉയര്‍ത്തിയിട്ടുണ്ട്.
കമല്‍നാഥിനെയും ഗെഹ്ലോട്ടിനെയും മാറ്റിയാലും പ്രശ്നമാണ്. അവരെ അനുകൂലിക്കുന്ന വിഭാഗം ഇടയും. ഇതിനു പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ തന്നെ രാജി ഭീഷണിയുമായി നില്‍ക്കുകയാണ്. അതിനാല്‍, മധ്യപ്രദേശിലും രാജസ്ഥാനിലും ചര്‍ച്ചകളൊന്നും നടക്കുന്നില്ല. പ്രതിസന്ധികള്‍ അങ്ങനെ തന്നെ തുടരും.
അതിനിടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി പ്രസിഡന്റുമാര്‍ രാജിവയ്ക്കുന്നത്. ഇതിനകം ആറിലധികം പിസിസി പ്രസിഡന്റുമാര്‍ രാജിവച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: