കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുള്ള കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കേണ്ടതില്ലെന്ന് മുസ്ലീംലീഗ്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന മുസ്ലീംലീഗ് നേതൃയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇത് വ്യക്തമാക്കിയത്. ഈ വിഷയത്തിലുള്ള കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം പി.കെ. കുഞ്ഞാലിക്കുട്ടിയെ ലോക്സഭയിലെ പാര്‍ട്ടി ചെയര്‍മാനും ഇ.ടി. മുഹമ്മദ് ബഷീറിനെ ഡെപ്യൂട്ടി ചെയര്‍മാനും കെ. നവാസ് ഖനിയെ വിപ്പായും തെരഞ്ഞെടുത്തു.
രാഹുല്‍ഗാന്ധി എഐസിസി അദ്ധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെട്ട് ഹൈദരലി തങ്ങള്‍ കത്തയച്ചതായും രാഹുലിന്റെ നേതൃസ്ഥാനം പാര്‍ട്ടിക്ക് ആവശ്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: