തിരുവനന്തപുരം: ശബരിമലയുടെ പവിത്രത തകര്‍ക്കുമെന്ന നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നവോത്ഥാനമൂല്യ സംരക്ഷണത്തിനായി നിലകൊള്ളും. നിലപാട് ധാര്‍ഷ്ട്യമെങ്കില്‍ അതു തുടരുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ഉണ്ടായ കനത്ത പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫിന്റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു.
എല്ലാ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.
എന്നാല്‍, ശബരിമല വിഷയത്തോടെ വിശ്വാസി സമൂഹം പാര്‍ട്ടിയില്‍നിന്ന് അകന്നുപോയെന്നു പൊളിറ്റ് ബ്യൂറോ (പിബി) യോഗത്തില്‍ സിപിഎം കേരളഘടകം കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ഇന്നലെ ആരംഭിച്ച പിബി യോഗത്തില്‍ കേരളം വച്ച സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. വോട്ടുചോര്‍ച്ച മുന്‍കൂട്ടി കാണാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നു പിബിയില്‍ വിമര്‍ശനം ഉയര്‍ന്നു. മതന്യൂനപക്ഷങ്ങളും വിശ്വാസിസമൂഹവും അകലുന്നതു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നാണു സംസ്ഥാന ഘടകത്തിനു നേരെ ഉയര്‍ന്ന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: