3,21,444 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹം
തിരുവനന്തപുരം: സംസ്ഥാനത്ത് 3,21,444 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമെന്ന് കണ്ടെത്തി റദ്ദ് ചെയ്തതായി മന്ത്രി പി.തിലോത്തമന് നിയമസഭയെ അറിയിച്ചു. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഈ കാലയളവില്‍ റേഷന്‍ വിഹിതത്തിലെ കമ്പോളവില ഇവരില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍, 46477 പേര്. തൃശൂര്‍ -42553, തിരുവനന്തപുരം -41107, പത്തനംതിട്ട-11496, ആലപ്പുഴ-12456, കോട്ടയം-13125, ഇടുക്കി-5575, എറണാകുളം-20596, പാലക്കാട്-29951, മലപ്പുറം-35946, കോഴിക്കോട്-29117, മലപ്പുറം-35946, കോഴിക്കോട്-29117, വയനാട്-4591, കണ്ണൂര്‍-13465, കാസര്‍കോട്-14989 എന്നിങ്ങനെയാണ് അനര്‍ഹരുടെ പട്ടിക.
മസാല ബോï് അനിവാര്യം: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് മസാല ബോണ്ട് അനിവാര്യമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാതിരിക്കുന്നതിന് സംസ്ഥാനത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് ഉത്തേജക പാക്കേജ് നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല.
മസാലാബോണ്ട് വഴി ഇതുവരെ 2150 കോടി സമാഹരിച്ചു. തിരിച്ചടവ് കാലാവധിയായ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പലിശയും മുതലും ഉള്‍പ്പെടെ 3195.23 കോടി തിരിച്ചടയ്ക്കണം. തിരിച്ചടവ് വൈകിയാല്‍ അതിന് പലിശ നല്‍കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ പുതിയ വനിതാ സ്റ്റേഷനുകള്‍ ആരംഭിക്കും, നിലവില്‍ പത്ത് വനിതാ പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
651 പേരുടെ സ്വത്തുക്കളില്‍ ജപ്തി നടപടി
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ള 651 പേരുടെ സ്വത്തുകള്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടി സ്വീകരിച്ചെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരം – 119, കൊല്ലം – 12, പത്തനംതിട്ട – 57, കോട്ടയം – 74, ഇടുക്കി – നാല്, എറണാകുളം – 60, തൃശൂര്‍ – 93, പാലക്കാട് – 14, മലപ്പുറം – 117, കോഴിക്കോട് – 56, കണ്ണൂര്‍ – 34, കാസര്‍കോട് – 11 എന്നിങ്ങനെയാണ് കണക്ക്. സഹകരണ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത 2961 പേരുടെ ജാമ്യ വസ്തുക്കളില്‍ ജപ്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും: മന്ത്രി
തിരുവനന്തപുരം: 200 യൂണിറ്റിന് മുകളില്‍ പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് ഡിസംബര്‍ 31നകം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പവര്‍ഗ്രിഡ് കോര്പ്പറേഷന് നിര്‍മിക്കുന്ന ഇടമണ്‍-കൊച്ചി പദ്ധതിയുടെ 644 മീറ്റര്‍ ലൈന്‍ നിര്‍മാണവും ലോക്കേഷനിലെ ടവര്‍ ഇറക്ഷനുമൊഴികെ മുഴുവന്‍ ജോലികളും പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതിയിലെ കേസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈന്‍ കമ്മീഷന് ചെയ്യും. സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വിശദമായ വൈദ്യുത ഉപഭോഗ രീതി സമയം എന്നിവ ലഭ്യമാക്കും. വൈദ്യുതി ഉപഭോഗക്രമം നേരിട്ട് നിയന്ത്രിക്കാനുള്ള സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: