ലണ്ടന്‍: കാത്തിരിപ്പ് അവസാനിക്കുന്നു. ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ലോര്‍ഡ്സില്‍ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയും ആതിഥേയരായ ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും. വൈകിട്ട് മൂന്നിന് കളി തുടങ്ങും.
ഒന്നരമാസം നീളുന്ന മത്സരങ്ങളില്‍ പത്ത് ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാന്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് കപ്പില്‍ മുത്തമിടാനായി കളിക്കളത്തിലിറങ്ങുന്നത്.
മുന്‍ ലോകകപ്പില്‍ നിന്ന്് വ്യത്യസ്ഥമായി പ്രാഥമിക റൗണ്ടില്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന നാലു ടീമുകള്‍ സെമിഫൈനലില്‍ കടക്കും. പ്രാഥമിക റൗണ്ട് ജൂലൈ അഞ്ചിന് അവസാനിക്കും. ആദ്യ സെമി ഒമ്പതിന് ഓള്‍ഡ് ട്രാഫോര്‍ഡിലും രണ്ടാം സെമി പതിനൊന്നിന് എഡ്ജ്ബാസ്റ്റണിലും നടക്കും. ഫൈനല്‍ 14ന് ലോര്‍ഡ്സില്‍ അരങ്ങേറും.
ഇത്തവണ കിരീടമണിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. ലോക ഒന്നാം നമ്പറായ ഇംഗ്ലണ്ട് ആദ്യ സന്നാഹ മത്സരത്തില്‍ ഓസീസിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ലോകകപ്പിന് ഇറങ്ങുന്നത്.
ലോക രണ്ടാം നമ്പറായ ഇന്ത്യക്കും ക്രിക്കറ്റ് പണ്ഡിതര്‍ സാധ്യത കല്പ്പിക്കുന്നു. വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചുവരുകയാണ്. ഇംഗ്ലണ്ടിനെപ്പോലെ ആദ്യ സന്നാഹത്തില്‍ ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞെങ്കിലും അവസാന പരിശീലനമത്സരത്തില്‍ ബംഗ്ലാദേശിനെ അടിച്ചുനിരപ്പാക്കി. മുന്‍ നായകന് ധോണിയുടെയും രാഹുലിന്റെയും സെഞ്ചുറികളില്‍ 95 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്.
നിലവിലെ ചാമ്പ്യന്മാരായ ഓസീസും തകര്‍പ്പന്‍ ഫോമിലാണ്. സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ ഏതു ടീമിനെയും വീഴ്ത്താനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചുകഴിഞ്ഞു. രണ്ടാം സന്നാഹ മത്സരങ്ങളിലും വിജയക്കൊടി നാട്ടിയാണ് ലോകകപ്പിനിറങ്ങുന്നത്.
രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, നിലവിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും ഏതു വമ്പന്മാരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ടീമുകളാണ്. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. പക്ഷെ അവസാന സന്നാഹത്തില്‍ കിവീസ് വെസ്റ്റ് ഇന്‍ഡീസിനോട് 91 റണ്‍സിന് തോറ്റു. വെടിക്കെട്ട്് വീരന്മാരായ ആന്ദ്രെ റസ്സല്‍, ക്രിസ് ഗെയ്്ല്‍, ഷായ് ഹോപ്പ് എന്നിവരിലാണ് കരീബിയന്‍ പ്രതീക്ഷ.
മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പഴയ പ്രതാപമില്ല. എന്നിരുന്നാലും അവരുടെതായ ദിനങ്ങളില്‍ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: