ലോര്‍ഡ്സ്: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇയാന്‍ മോര്‍ഗന്റെ ഇംഗ്ലീഷ്പട ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. ലോര്‍ഡ്സിലെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് അവരുടെ എതിരാളികള്‍. കന്നിക്കിരീടം തേടിയാണ് ഇരു ടീമുകളും പോരിനിറങ്ങുന്നത്.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചുവരുന്ന ഇംഗ്ലണ്ടിനാണ് ഇത്തവണ കിരീട സാധ്യത. നിലവില്‍ ലോക ഒന്നാം നമ്പറായാണ് അവര്‍. മോര്ഗന് നയിക്കുന്ന ബാറ്റിങ്ങ് നിരയാണ് ആതിഥേയരുടെ കരുത്ത്.
കിരീടം നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍പ്പെടാത്ത ടീമാണ് ദക്ഷിണാഫ്രിക്ക. ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. കഗിസോ റബഡ, ഡെയ്ല്‍ സ്റ്റെയ്ന്, ലുംങ്കി എന്‍ഗിഡി എന്നിവരടങ്ങുന്ന പേസ് നിരയ്ക്ക് ശക്തമായ ബാറ്റിങ്ങ് നിരയെപ്പോലും തകര്‍ത്തെറിയാനാകും. ക്യാപ്റ്റന്‍ ഫാ ഡു പ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങ് ശക്തികേന്ദ്രം. മികച്ച ഫോമിലുമാണ് ഡു പ്ലെസിസ്.
പരിക്കില്‍ നിന്ന പുര്‍ണമായി മോചിതനാകാത്ത ഡെയ്ല്‍ സ്റ്റെയ്ന് ഇന്ന് കളിക്കില്ല. സ്്റ്റെയിന് പകരം ക്രിസ് മോറിസിന് അവസരം ലഭിച്ചേക്കും. നാലു തവണ ലോകകപ്പിന്റെ സെമിയിലെത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക. പക്ഷെ ഇതുവരെ ഫൈനലിലെത്താനായിട്ടില്ല.
ജോസ് ബട്ലറാണ് ഇംഗ്ലീഷ് ബാറ്റിങ്ങ് നിരയിലെ കരുത്തന്. അപാരഫോമിലുളള ബട്ലര്ക്ക് ഏതു പന്തും അതിര്ത്തികടത്താനാകും. ആറാം നമ്പറിലാണ് ഈ ബാറ്റ്സ്മാന് ഇറങ്ങുക. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറിലാണ് ഇംഗ്ലീഷ് പ്രതീക്ഷ.
മാര്‍ക്ക് വുഡ് പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. പകരം ലിയാം പ്ലങ്കറ്റിനെ ഇംഗ്ലണ്ട് അവസാന ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: