ലണ്ടന്‍: മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് കോഹ്ലിയുടെ ഇന്ത്യന്‍ പട്ടാളം ഇത്തവണ ലോകകപ്പിനിറങ്ങുന്നത്. 1983 ല്‍ കപിലിന്റെ ചെകുത്താന്മാരാണ് ആദ്യ മായി ലോകകപ്പ് ഇന്ത്യയിലെത്തിച്ചത്. പിന്നീട് 2011 ല്‍ ധോണിയുടെ നായകത്വത്തിലുള്ള ഇന്ത്യന്‍ ടീമും കിരീടവിജയം കൊയ്തു.
നിലവില്‍ ലോകത്തെ രണ്ടാം നമ്പര്‍ ടീമാണെങ്കിലും ഇന്ത്യക്ക്് കിരീടം കൈപ്പിടിയിലൊതുക്കാന്‍ ശക്തമായ പോരാട്ടം തന്നെ കാഴ്ചവെയ്ക്കേണ്ടിവരും. കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടും.
ശക്തരായ എതിരാളികളാണ് ദക്ഷിണാഫ്രിക്ക. പക്ഷെ കഴിഞ്ഞ വര്‍ഷം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 5-1 ന് സ്വന്തമാക്കിയിരുന്നു. കൈക്കൂഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചഹലിന്റെയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകും.
രണ്ടാം മത്സരത്തില്‍ ജൂണ്‍ ഒമ്പതിന് നിലവിലെ ചാമ്പ്യന്മാരായ ഓസീസുമായി ഇന്ത്യ ഏറ്റുമുട്ടും. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയതോടെ ഓസ്ട്രേലിയ കരുത്താര്‍ജ്ജിച്ചുകഴിഞ്ഞു. ഓസീസിനെ വീഴ്ത്താന്‍ പതിനെട്ട് അടവുകളും പുറത്തെടുക്കേണ്ടിവരും.
കെയ്ന്‍ വില്യംസണിന്റെ കിവീസുമായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. സ്ന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. അവസരത്തിനൊത്തുയര്‍ന്നാലേ ജയം പിടിക്കാനാകൂ.
ചിരവൈരികളായ ഇന്ത്യ – പാക് പോരാട്ടം ജൂണ്‍ 16 ന് നടക്കും. റെക്കോഡുകള്‍ ഇന്ത്യക്ക അനുകൂലമാണ്. പക്ഷെ 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന് ജേതാക്കളായി.
ജൂണ്‍ 22 ന് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി മാറ്റുരയക്കും. റഷീദ് ഖാന് നയിക്കുന്ന സ്പിന്‍നിരയെ മറികടന്നാലേ ഇന്ത്യക്ക് ജയിക്കാനാകൂ. 27 ന് വെസ്റ്റ് ഇന്‍ഡീനെ നേരിടും. ശക്തമായ ബാറ്റിങ്ങ് നിരയുള്ള ടീമാണ് വിന്‍ഡീസ്. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിര തിളങ്ങിയാലേ
വിന്‍ഡീസിനെ വീഴ്ത്താനാകൂ. മുപ്പതിനാണ് ലോക ഒന്നാം നമ്പറായ ഇംഗ്ലണ്ടുമായുള്ള പോരാട്ടം. മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെ മറികടക്കാന്‍ ഇന്ത്യ മിന്നിത്തിളങ്ങണം. ജൂലൈ രണ്ടിന് ബംഗ്ലാദേശിനെ എതിരിടും. സന്നാഹ മത്സരത്തില്‍ അവരെ തോല്‍പ്പിച്ചത്് ഇന്ത്യക്ക ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ആറിന് ഇന്ത്യ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയുമായി മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: