തിരുവനന്തപുരം: ഇടവപ്പാതിയോടെ കാലവര്‍ഷം കേരളത്തിലെത്താന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ജൂണ്‍ നാലോടെ മഴയെത്തുമെന്ന് നേരത്തെ കാലാവസ്ഥാവിദഗ്ധര്‍ പ്രവചിച്ചിരുന്നെങ്കിലും എത്താന്‍ വൈകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. മഴമേഘങ്ങള്‍ ആന്‍ഡമാന്‍ മേഖലയിലെത്തി 10 ദിവസം കഴിഞ്ഞിട്ടും ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നില്ല.
ഇടവപാതിക്ക് മുന്നോടിയായി ലഭിക്കേണ്ട വേനല്‍മഴ കേരളത്തില്‍ ദുര്‍ബലമാകുന്നത് അറബികടലിന്റെ മധ്യഭാഗത്തായി രൂപം കൊണ്ട ആന്റി സൈക്ലോണ്‍ മഴമേഘങ്ങളെ വഴിമുടക്കുന്നത് കൊണ്ടാകും എന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷം മെയ് അവസാനവാരം ശക്തമായി വേനല്‍മഴ ലഭിച്ചിരുന്നു.
കേരളത്തില്‍ പ്രളയത്തിനുശേഷമുള്ള വേനല്‍മഴയുടെ അളവില്‍ 55 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: