തൊണ്ണൂറ്റി രണ്ടാംദശകം
(കലിയും ഭക്തിയും )
ഞാന്‍ അങ്ങയില്‍ എല്ലാമര്‍പ്പിച്ച് ഭക്തിജ്ഞാനമാര്ഗത്തെ സ്വീകരിച്ചു കൊള്ളാം. എന്റെ വാക്കും പ്രവൃത്തിയും ചിന്തയുമെല്ലാം അങ്ങയിലര്പ്പിക്കാം. പൂവും നിവേദ്യവും മന്ത്രവും പായസവും ചന്ദനവും കൊണ്ടങ്ങയെ പൂജിച്ചു കൊള്ളാം,. അങ്ങയുടെ തത്വമറിയാതെ ബ്രാഹ്മണര്‍ യന്ത്രചക്രം തിരിയും പോലെ സത്യമറിയാതെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്ന് ഭിന്നമായി ഞാന്‍ അങ്ങയെ ആരാധിച്ചു കൊള്ളാം.
അവര്‍ അഹങ്കരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പോലെ സത്യമറിയാതെ കര്‍മങ്ങളനുഷ്ഠിക്കുന്നതില്‍ നിന്ന് ഭിന്നമായി ഞാന്‍ അങ്ങയെ ആരാധിച്ചു കൊള്ളാം. അവര്‍ അഹങ്കരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പോലെ അടിയനെ തെറ്റായ വഴിയിലൂടെ നടത്തരുതേ. പല കൃത്രിമഭക്തരും സത്ഭക്തരെ അധിക്ഷേപിക്കുന്നു. എന്നെ അത്തരക്കാരനാക്കരുതേ! നാലു യുഗത്തിലും അങ്ങയെ വ്യത്യസ്ത വര്‍ണങ്ങളില്‍ ഭക്തര്‍ പൂജിക്കുന്നു. കലിയില് നീലവര്ണമായും നാമസങ്കീര്ത്തനങ്ങളോടെയും പൂജിക്കുന്നു. കലിയുഗത്തില്‍ അങ്ങയെ എളുപ്പത്തില്‍ നാമസങ്കീര്‍ത്തനങ്ങളാല്‍ പ്രാപിക്കാനാകുന്നു. അങ്ങയുടെ ഭക്തനും ദക്ഷിണ ഭാരതത്തില്‍ കാവേരി, താമ്രപര്‍ണി, കൃതമാല, ഭാരതപ്പുഴ എന്നീ പുണ്യനദികളുടെ മധ്യഭൂമിയില് ജീവിച്ചവനുമായ അടിയനില്‍ ഭൗതികസുഖങ്ങള്‍ക്ക് അമിതതാല്പര്യം ഉണ്ടാക്കരുതേ.
പരീക്ഷിത്ത് കലിയെ കൊല്ലാനൊരുമ്പെട്ടെങ്കിലും കലിയില് കണ്ട ഗുണം ഓര്‍ത്ത് വെറുതേ വിട്ടു. കലി ഭക്തരെ ആരാധിക്കുന്നവനും ദുഷ്ടര്‍ക്ക് ശിക്ഷ വൈകി നല്കുന്നവനുമാണ്. ഗംഗയും ഗീതയും ഗായത്രിയും സാളഗ്രാമവും തുളസിയുമെല്ലാം കലികാലത്ത് ഏറെ മോക്ഷദായകമാണ്. അങ്ങയുടെ പരമഭക്തര്‍, ദേവര്‍ഷി, പിതൃഗണങ്ങളില് നിന്നുപോലും മോചിതരായി തീരുന്നു. എന്റെ പാപം കൊണ്ട് എനിക്ക് വന്നുകൂടിയ രോഗത്തെ അകറ്റേണമേ ഗുരുവായൂരപ്പാ.
തൊണ്ണൂറ്റി മൂന്നാംദശകം (ഇരുപത്തിനാലു ഗുരുക്കന്മാര്) എല്ലാമെല്ലാം ഉപേക്ഷിച്ച് ഞാനങ്ങയില്‍ എല്ലാമെല്ലാമര്പ്പിച്ച് അങ്ങയുടെ ഭക്തനായി ജീവിച്ചു കൊള്ളാം. ശത്രുമിത്ര ഭാവഭേദമില്ലാതെ, ജീവിക്കാം. ഭൂമിയില്‍ നിന്ന് ക്ഷമയും വായുവില്‍ നിന്ന് നിസ്സംഗതയും ആകാശത്തില്‍ നിന്ന് ബന്ധനമില്ലായ്മയും ജലത്തില്‍ നിന്ന് മാലിന്യനി
ര്മാര്ജന ചാതുരിയും അഗ്നിയെപ്പോലെ ഭക്ഷിക്കാനും പെരുമ്പാമ്പിനെപ്പോലെ കിട്ടുമ്പോള്‍ ഭക്ഷിക്കാനും ആഴിയെ പോലെ ആഴം പുലര്‍ത്താനും വണ്ടിനെ പോലെ സാരം സ്വീകരിക്കാനും പിംഗള എന്ന വേശ്യയെപ്പോലെ വിരക്തി വന്ന് ഉറങ്ങാനും കൊച്ചുകുട്ടിയെ പോലെ മാനാപമാന ചിന്തയില്ലാതെ ജീവിക്കാനും
ഒറ്റവളപോലെ ശബ്ദമില്ലാതെ ജീവിക്കാനും എലിമാളത്തിലെ പാമ്പിനെ പോലെ അന്യനുണ്ടാക്കിയ വീട്ടില്‍ പാ
ര്‍ക്കാനും താനുണ്ടാക്കിയതിനെ തന്നിലലിയിക്കുന്ന എട്ടുകാലിയെപ്പോലെയാകാനും അങ്ങയെ ധ്യാനിച്ചു മാത്രം ജീവിച്ചാല്‍ അങ്ങയുടെ രൂപം ലഭിക്കുമെന്ന് വേട്ടാളനെപ്പോലെയും എനിക്കും വൃദ്ധിയും ക്ഷയവുമുണ്ടാകുമെന്ന് ചന്ദ്രനില്‍ നിന്നും എല്ലാജലാശയങ്ങളിലും പ്രതിഫലിക്കാവുന്ന സൂര്യനെപ്പോലെ നിലനി
ല്‍ക്കാനും എല്ലാവരിലുമുള്ള ആത്മാവൊന്നാണെന്നും ഇവരില്‍ നിന്നെല്ലാം മനസ്സിലാക്കി കൊള്ളാം. കടന്നലിനെപ്പോലെ ധനം(തേന്‍) കൂട്ടിവെയ്ക്കാത്തവനായും ജീവിച്ചു കൊള്ളാം. ഇതുപോലുള്ള 24 ഗുരുക്കളില്‍ നിന്ന് അങ്ങ് വിദ്യയഭ്യസിച്ചതു പോലെ ഞാനും പഠിച്ചു കൊള്ളാം.
അങ്ങ് ഒന്നിനോടും എനിക്ക് ബന്ധമുണ്ടാക്കരുതേ. കാമിനിയും കനകവും മൂലം എന്റെ ജന്മം നശിക്കാനിടവരരുതേ. വണ്ട് തേന്‍ ശേഖരിക്കുന്നതുപോലെ ധനം ശേഖരിച്ചു വെയ്ക്കാനുള്ളതായ മനസ്സുണ്ടാകരുതേ. യുവതികള്‍ മൂലം ഞാന്‍ കുഴിയില്‍ വീഴരുതേ. ധനം കൂട്ടിവെയ്ക്കാനിടയാകരുതേ. വേടന്റെ പി
റകേപോകുന്ന മാനിനെ പോലെയാകരുതേ. ഭക്ഷ്യവസ്തുക്കളില്‍ അമിതാസക്തിയുണ്ടാകരുതേ. എന്റെ കൈയിലുള്ള വസ്തുക്കള്‍ കണ്ട് അന്യരെന്നെ കൊല്ലാനിടവരുത്തരുതേ. പഞ്ചേന്ദ്രിയങ്ങളെന്നെ പിടിച്ചു വലിക്കരുതേ. എന്റെ രോഗങ്ങളകറ്റേണമേ ഗുരുവായൂരപ്പാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: