കൊച്ചി: ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്െൈടം പാസ്വേഡ് (ഒടിപി) കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ പെരുകുന്നു. കൊച്ചി സ്വദേശിയായ യുവതിയുടെ 25000 തട്ടിയതാണ് അവസാന കേസ്. തമ്മനം നാരോത്ത് റോഡ് കുറുപ്പംഭാഗത്ത് വീട്ടില്‍ ഫെമി ജനീഷിന്റെ പണമാണ് ബുധനാഴ്ച തട്ടിപ്പിലൂടെ നഷ്ടമായത്.
ഉപഭോക്താക്കളുടെ അറിവില്ലായ്മ മുതലാക്കി ഫോണിലൂടെയാണ് തട്ടിപ്പുകാര്‍ ഒടിപി കൈക്കലാക്കുന്നത്. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനെന്നും കാലാവധി കഴിഞ്ഞ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പുതുക്കാനെന്നപേരിലും മറ്റുമായാണ് വിളിയെത്തുക. വിദ്യാസമ്പന്നരായവര്‍പോലും ഇരകളാകുന്നുവെന്നതാണ് പ്രത്യേകത. സര്‍ക്കാരോ ധനകാര്യസ്ഥാപനങ്ങളോ നടപ്പാക്കുന്ന പദ്ധതികളുടെപേരില്‍ ഉപഭോക്താളെ കബളിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പുതിയ കാര്യങ്ങളാകുമ്പോള്‍ ആളുകള്‍ക്ക് അതേക്കുറിച്ച് വലിയ ധാരണയുണ്ടാകില്ല.
ഇത് തട്ടിപ്പുകാര്‍ അവസരമാക്കുകയാണ്. ബാങ്കുകള്‍ ഒടിപി വഴിമാത്രമാണ് ഇടപാടുകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍വഴി ആര്‍ക്കും ഈ നമ്പറുകള്‍ നല്കാതിരുന്നാല് തട്ടിപ്പ് തടയാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകളിലൂടെ മലയാളികളുടെ പഴ്സില്‍നിന്നും പ്രതിദിനം ചോരുന്നത് ലക്ഷങ്ങളാണ്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കേസുകളും കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. 2018 മാര്‍ച്ച് 31 വരെ റജിസ്റ്റര്‍ ചെയ്തത് 922 കേസുകളാണ്. 2019 മാര്‍ച്ച് എത്തിയപ്പോള്‍ കേസുകളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഒരു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുന്നത്.
തട്ടിപ്പിന്റെ പുതിയരൂപം
ആദായ വില്‍പ്പന, വമ്പിച്ചലാഭം, വിറ്റഴിക്കല്‍ മേള, ഫഌപ്കാര്‍ട്ടിലും ആമസോണിലും ഒരു രൂപയ്ക്ക് പെന്‍ഡ്രൈവ് കിട്ടുമെന്നും 20,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ 1,000 രൂപക്ക് കിട്ടുമെന്നും പറഞ്ഞുള്ള വാട്സാപ് സന്ദേശം ഒരിക്കലെങ്കിലും കിട്ടാത്തവര്‍ കുറവായിരിക്കും. ഒപ്പം നല്‍കിയിരിക്കുന്ന ലിങ്ക് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഫഌപ്കാര്ട്ടിന്റേത് തന്നെയെന്ന് തോന്നാം. ക്ലിക്ക് ചെയ്താലെത്തുന്നത് ഫഌപ്കാര്‍ട്ടിന്റെ അതേ രൂപത്തിലുള്ള പേജില്‍. വ്യക്തിഗതവിവരങ്ങള്‍ നല്കിക്കഴിഞ്ഞാല് എട്ട് പേര്‍ക്ക് ഈ സന്ദേശം വാട്സാപ്പില്‍ അയച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയു. പറ്റിക്കപ്പെട്ടതായി അറിയാതെ നിങ്ങള്‍ സുഹൃത്തുക്കളായ എട്ടുപേരെക്കൂടി ഈ കെണിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ചുരുക്കം. ഇത് കഴിഞ്ഞെത്തുന്ന പേജുകളില്‍ നിങ്ങള്‍ നല്കുന്ന ബാങ്ക് വിവരങ്ങള്‍ തട്ടിയെടുക്കും.
പിന്നെ അക്കൗണ്ടിലെ കാശ് തട്ടിക്കൊണ്ട് പോകും. ഫഌപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പെടെയുള്ളവയുടെ ശരിയായ വെബ്സൈറ്റ് തന്നെയാണോയെന്ന് വെബ് വിലാസം നോക്കി പരിശോധിക്കുക. പ്രചാരത്തിലില്ലാത്ത ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ സൂക്ഷ്മപരിശോധനയില്ലാതെ ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധിക്കേï കാര്യങ്ങള്‍
ച്ചപണ ഇടപാടുകളുമായി ബന്ധപ്പെട്ട് മൊബൈലില്‍ വരുന്ന വിവരങ്ങള്‍ ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത്.
ച്ചഎടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ പരിചയമില്ലാത്തവരുടെ മുന്നില്‍ പിന് നമ്പര്‍ വെളിപ്പെടുത്തരുത്.
ച്ചതട്ടിപ്പിനിരയായാല് ഉടന്‍ സൈബര്‍സെല്ലിലും ബന്ധപ്പെട്ട ബാങ്കിലും വിവരമറിയിക്കുക. തുക നഷ്ടമായത് സംബന്ധിച്ച് എസ്എംഎസ് വഴി ലഭിക്കുന്ന വിവരങ്ങളും പോലീസിന് നല്‍കണം. അങ്ങനെയെങ്കില്‍ ഈ ഇടപാട് മരവിപ്പിക്കാനാകുമെന്ന് സൈബര്‍ അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: