ന്യൂദല്‍ഹി : ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളാരും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം പുറത്തുവിട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രതിനിധികളെ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തരുതെന്ന് മാധ്യമങ്ങളോടും സുര്‍ജേവാല അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കനത്ത തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ എന്തൊക്കെ പ്രശ്നങ്ങളാണെന്ന് മനസ്സിലാക്കാന്‍ സമയം വേണം. ഇതിനിടെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഊഹാപോഹങ്ങളില്‍നിന്നും ഒഴിഞ്ഞുനില്ക്കാനാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ തീരുമാനിച്ചിരിക്കുന്നത്.
18 സംസ്ഥാനങ്ങളില്‍നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായും ഇല്ലാതായി. 52 സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്. ഇതിന്റെ പശ്ചാത്തലത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി വയ്ക്കുകയാണെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും പാര്‍ട്ടി രാഹുല്‍ ഗാന്ധിയുടെ രാജി അംഗീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നത തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: