സോപാര്‍ : ജമ്മുകശ്മീരിലെ സോപോറില്‍ സുരക്ഷാ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. വടക്കന്‍ കശ്മീരില്‍ വ്യാഴാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രദേശത്ത് ഭീകര സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസും, സമാന്തര സൈനിക വിഭാഗമായ സിആര്‍പിഎഫും തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് എല്‍ഇടി ഭീകരര്‍ പിടിയിലായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ബന്പുര, ദന്ഗേര് പുര എന്നിവിടങ്ങിളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താത്കാലികമായി അടച്ചിട്ടു.
ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്. പ്രദേശത്ത് ഭീകര സാന്നിധ്യം ഇനിയും ഉണ്ടോയെന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: