കോട്ടയം: കെവിന് കേസില്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്കിയ എസ്ഐ എം.എസ്. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കെവിന്റെ കുടുംബത്തില്‍ നിന്നടക്കമുള്ള പ്രതിഷേധം കണക്കിലെടുത്താണ് നടപടി.
ഗുരുതര കൃത്യവിലോപം നടത്തിയ എസ്ഐയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം കെവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി. തങ്ങള്‍ക്ക് നീതി നിഷേധിച്ചെന്നും ഇവര്‍ പരാതിപ്പെട്ടു. കൂടാതെ വിവിധ കോണുകളില്‍നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ഉത്തരവ് മരവിപ്പിച്ചത്.
ചൊവ്വാഴ്ചയാണ് എസ്ഐ ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയറായി തരം താഴ്ത്തി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. കോട്ടയം ജില്ലയ്ക്ക് പകരം ഇടുക്കി ജില്ലയില്‍ നിയമനം നല്‍കാനും തീരുമാനിച്ചു. ക്രമസമാധാന ചുമതല നല്‍കരുതെന്നും കൊച്ചി റേഞ്ച് ഐജി ഇറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഇതേ കേസില്‍ കൈക്കൂലി വാങ്ങിയതിന് ഒരു എഎസ്ഐയെ പിരിച്ചുവിട്ടിരുന്നു. പോലീസ് ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി.
അതേസമയം തന്നെയാണ് ഗുരുതരമായ കൃത്യവിലോപത്തിന്റെ പേരില്‍ പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്ത എസ്ഐയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന അഭിപ്രായം നിയമവിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: