ന്യൂദല്‍ഹി : മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പുല്‍വാമ ഭീകരാക്രാമണത്തില്‍ വീരമൃത്യൂ വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദല്‍ഹിയില്‍ നിന്ന് സന്ദേശം ലഭിച്ചതായും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും ബംഗാളില്‍ നിന്നുള്ള വീരമൃത്യു വരിച്ച ജവാന്റെ അമ്മ മമത ബിശ്വാസ് പറഞ്ഞു.
പശ്ചിമബംഗാളില്‍ നിന്നുള്ള മറ്റൊരു കുടുംബത്തിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഫെബ്രുവരി 14 നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.
ജെയ്ഷെ ഇ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരാക്രമണത്തില്‍ 49 ജവാന്മാര്ക്കാണ് വീരമൃത്യു വരിച്ചത്. അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പ് ആക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ട 52 പ്രവര്‍ത്തകരുടെ കുടുംബങ്ങളേയും ഇന്ന് വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിജെപി ക്ഷണിച്ചിട്ടുണ്ട്.
വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവന് അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. വിവിധ രാഷ്ട്രത്തലവന്മാരുള്പ്പടെ ക്ഷണിക്കപ്പെട്ട 80000ത്തോളം പേര്‍ക്കാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത്. ചടങ്ങുകള്‍ക്കുള്ള ഒരുക്കള്‍ പൂര്‍ത്തിയാക്കിയതായി രാഷ്ട്രപതി ഭവന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: