ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിച്ചു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാന്‍ഡ് ബ്രിട്ടീഷ് കോടതി ജൂണ്‍ 27 വരെ നീട്ടി. ഇന്ത്യയില്‍ നിന്ന് മുങ്ങി ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ നീരവിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിയമനടപടികള്‍ ബ്രിട്ടനില്‍ പുരോഗമിക്കുന്നു.
അവിടെ അറസ്റ്റിലായ നീരവ് ഇപ്പോള്‍ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ്. ജാമ്യം തേടി നല്കിയ ഹര്‍ജി ഇന്നലെയും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി. നീരവിന്റെ ജാമ്യഹര്‍ജി ഇത് മൂന്നാം തവണയാണ് തള്ളുന്നത്.
നീരവിനെ കൈമാറിയില് ഏതു ജയിലിലാകും പാര്പ്പിക്കുകയെന്നതടക്കമുള്ള വിവരങ്ങള്‍ നല്കാന് ബ്രിട്ടീഷ് കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 19നാണ് നീരവിനെ സ്കോട്ട്ലന്‍ഡ്യാര്‍ഡ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: