ലണ്ടന്‍: ആഡംബരമൊഴിവാക്കിയുള്ള ചടങ്ങുകളോടെ പന്ത്രണ്ടാമത് ലോകകപ്പ് ക്രിക്കറ്റിന് തുടക്കം. ബക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ ദ മാള്‍ റോഡിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 9.30ന് ആരംഭിച്ച പരിപാടി ഒരു മണിക്കൂറോളം നീണ്ടു.
ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്രു ഫ്ളിന്റോഫായിരുന്നു ചടങ്ങിന്റെ മുഖ്യ അവതാരകന്. പത്ത് ടീമുകളുടെയും നായകര്‍ വേദിയില്‍ അണിനിരന്നിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് മുന്‍ താരങ്ങളും ക്യാപ്റ്റന്മാരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ബോളിവുഡ് താരം ഫര്ഹാന് അക്തറും പാക്കിസ്ഥാനെ പ്രതിനിധാനം ചെയ്ത് മലാല യൂസുഫ്സായും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക് പുതിയ ജേതാവിനായി കിരീടം കൈമാറിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ അവസാനിച്ചു. നേരത്തെ ടീം ക്യാപ്റ്റന്മാര് എലിസബത്ത് രാജ്ഞിയെയും സന്ദര്‍ശിച്ചിരുന്നു.
ഓരോ ടീമിന്റെയും ലോകകപ്പ് ഔദ്യോഗിക ഗാനമായ സ്റ്റാന്‍ഡ് ബൈ റുഡിമെന്റല്‍ ബാന്‍ഡിലെ ലോറിന് അവതരിപ്പിച്ചു. ഈ ബാന്‍ഡിന്റെ തന്നെ ഫീലിങ് എന്ന പാട്ടോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: