തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്ത് നല്കി. പനമരം പഞ്ചായത്തിലെ വി. ദിനേഷ് കുമാര്‍ എന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഹുല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട്ടില്‍ നിന്നുള്ള ലോക്സഭാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിതിനെ തുടര്‍ന്നാണ് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദവും, വിഷമവും അതി ജീവിക്കാന്‍ കഴിയാതെയാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ തന്നോട് പറഞ്ഞതായും രാഹുലിന്റെ കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ സ്ഥിരം മണ്ഡലമായ അമേത്തിയില്‍ നിന്നും വയനാട്ടില്‍ നിന്നും ജനവിധി തേടിയിരുന്നു. ഇതില്‍ അമേത്തിയില്‍ നിന്നും പരാജയപ്പെടുകയാണ് ഉണ്ടായത്. ബിജെപിയുടെ സ്മൃതി ഇറാനിയാണ് രാഹുലിനെ തോല്‍പ്പിച്ചത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതിന് വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ അടുത്താഴ്ച രണ്ട് ദിവസങ്ങള്‍ കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. 6,8 തിയതികളിലാണ് രാഹുല്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: