കാസര്‍കോട്: കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴല്‍പണം എക്സൈസ് അധികൃതര്‍ പിടികൂടി. കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസില്‍ നിന്നാണ് കുഴല്‍പണവുമായി മുംബൈ സ്വദേശിയായ മയൂര്‍ ഭാരത് ദേശ്മുക്ക് (23) പിടിയിലായത്.
ഒരു മാസം മുമ്പ് ബംഗളൂരുവില്‍ നിന്നും ബസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 45 ലക്ഷം രൂപയുടെ കുഴല്‍ പണവും എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. കോഴിക്കോട്ടെ ഒരു സംഘത്തിന് കൈമാറാനാണ് പണം കൊണ്ടുവരുന്നതെന്ന് പിടിയിലായ യുവാവ് എക്സൈസ് അധികൃതരോട് വെളിപ്പെടുത്തി.
സ്വര്‍ണക്കടത്ത് സംഘമാണ് കുഴല്‍പണകടത്തിന് പിന്നിലെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പിടികൂടിയ പണം ആദൂര്‍ പോലീസിന് കൈമാറി. എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ പി.വി. രാമചന്ദ്രന്, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ടി.വി. സുജിത്ത്, എം.എ. പ്രഭാകരന്, കെ. വിനോദ്, ഡ്രൈവര്‍ രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പണ വേട്ട നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: