കൊച്ചി: നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹിച്ച അംഗീകാരങ്ങളും, അവകാശങ്ങളും ലഭിക്കുമെന്നും, മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുന്‍ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് കെ.നാരായണ കുറുപ്പ് അഭിപ്രായപ്പെട്ടു.
ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഭീകരതക്കെതിരെ മാനവിക കൂട്ടായ്മ ഉപവാസ സമരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു. ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല. എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാനുള്ള സംവിധാനം ഐക്യരാഷ്ട്ര സഭയ്ക്കുണ്ട്. നോര്‍ത്തേണ്‍ ഐയര്ലന്റ്് മുതല്‍ ശ്രീലങ്ക വരെ ഭീകരപ്രവര്‍ത്തനങ്ങള്‍ തോല്‍വിയിലാണ് അവസാനിച്ചത്.
മാനവികതയുടെ യഥാര്‍ത്ഥ അര്‍ത്ഥം നാം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. നോബിള്‍ മാത്യുവിന് നാരങ്ങനീര് നല്കി ഉപവാസം സമാപിച്ചു. എന്‍.കെ. മോഹന്‍ദാസ്, എന്‍.പി. ശങ്കരന്‍കുട്ടി, അഡ്വ. കെ.എസ്. ഷൈജു, ബിജോയ് തോമസ്, ഷിബു ആന്റണി, അഡ്വ. സാംസണ് റോഡിഗ്രസ്, എന്‍.എല്‍. ജെയിംസ്, ലാലന് കൊമ്പനായില്‍, സി.ജി. രാജഗോപാല്‍ സംസാരിച്ചു. ശ്രീലങ്കയില്‍ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: