ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ആധികാരിക വിജയം സമ്മാനിച്ച ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ചരിത്ര പുസ്തകത്തില്‍ ഇടം പിടിച്ചു. ബെന്‍ സ്റ്റോക്സിന്റെ 89 റണ്‍സും രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ലോകകപ്പില്‍ 80 ല്‍ കൂടുതല്‍ റണ്‍സും രണ്ട് വിക്കറ്റും രണ്ട് ക്യാച്ചും നേടുന്ന രണ്ടാമത്തെ ഓള് റൗണ്ടറെന്ന റെക്കോഡ് ബെന്‍ സ്റ്റോക്സിന് സ്വന്തമായി.
ഈ നേട്ടം കൈവരിച്ച ആദ്യ ഓള് റൗണ്ടര്‍ ശ്രീലങ്കയുടെ അരവിന്ദ് ഡിസില്‍വയാണ്. 1996 ലെ ലോകകപ്പിലാണ് ഡിസില്‍വ റെക്കോഡിട്ടത്. മത്സരത്തില്‍ സെഞ്ചുറി നേടിയ ഡിസില്‍വ മൂന്ന് വിക്കറ്റും രണ്ട് ക്യാച്ചും സ്വന്തമാക്കി. കളിയിലെ കേമനുള്ള പുരസ്കാരവും നേടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ബെന്‍ സ്റ്റോക്സാണ് കളിയിലെ കേമനായത്. ബെന്നിന്റെ ഓള് റൗണ്ട് മികവില്‍ 104 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. 79 പന്തില്‍ ഒമ്പത് ഫോറുകളുടെ അകമ്പടിയിലാണ് സ്റ്റോക്സ് 89 റണ്‍സ് നേടിയത്. കളിയിലെ ടോപ്പ് സ്കോറാണ്.
വെസ്റ്റ് ഇന്‍ഡീസ് വംശജനായ ജൊഫ്ര ആര്‍ച്ചറും ഇംഗ്ലണ്ടിന്റെ ആധികാരിക വിജയത്തില്‍ നിര്‍ണായ പങ്കു വഹിച്ചു. ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഈ പേസര്‍ സ്വന്തമാക്കി. 312 റണ്‍സ് ലക്ഷ്യത്തിനായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: ഇംഗ്ലണ്ട് 50 ഓവറില്‍ എട്ട്് വിക്കറ്റിന് 311. ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207.
ഈ വിജയത്തോടെ ഇംഗ്ലണ്ടിന് ഒരു മത്സരത്തില്‍ രണ്ട് പോയിന്റായി. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും ഒമ്പത് മത്സരങ്ങള്‍ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: