വിര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തിലുണ്ടായ വെടിവയ്പ്പില്‍ 11 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അക്രമിയും കൊല്ലപ്പെട്ടു. വിര്‍ജീനിയാ ബീച്ചിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ ജോലിനോക്കുകയായിരുന്നെന്ന് വിര്‍ജീനിയ പൊലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ട് നാല് മണിയോടെ വിര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ സെന്ററിലാണ് വെടിവെപ്പ് നടന്നത്. സര്‍ക്കാര്‍ സ്ഥാപനമാണിത്. പോലീസ് കെട്ടിടം അന്വേഷണ വിധേയമായി സീല്‍ ചെയ്തു.ഒറ്റയ്ക്കായിരുന്ന അക്രമി പോലീസിന് നേരെ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ വെടി വെച്ച് വീഴ്ത്തിയത്.
അക്രമിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ആരുടെയും പരിക്ക് ഗുരുതരമല്ല. അക്രമിയുടെ പക്കല്‍ നിന്നും ഒരു പിസ്റ്റളും ഒരു റൈഫിളും കണ്ടെത്തി. .45 കാലിബര്‍ റൈഫിളിന്റെ നിരവധി ഉപയോഗ ശൂന്യമായ മാഗസീനുകളാണ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. അക്രമിക്ക് തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: