തൊടുപുഴ: പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് ഗുണം ലഭിക്കുന്ന കാര്യമെന്ന വ്യാജേന ഇത് ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് വലിയ തോതില്‍ പ്രചരിക്കുകയാണ്. പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ കുട്ടിക്ക് 10,000 രൂപയും പ്ലസ്ടുവിന് 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് 25,000 രൂപയും ലഭിക്കുമെന്നാണ് സന്ദേശം.
ഇതിനായി പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസുകളില്‍ അപേക്ഷാ ഫോറം ലഭിക്കുമെന്നും പറയുന്നു. ഇത്തരത്തില്‍ അന്വേഷിച്ച് നിരവധി പേരെത്തുന്നതായി അധികൃതര്‍ പറയുന്നു. സത്യം അറിയുന്നതോടെ ഇവരെല്ലാം കേന്ദ്രസര്‍ക്കാരിനെ ചീത്തവിളിച്ചാണ് മടങ്ങുന്നത്. സൈബര്‍ പോരാളികള്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം ഉണ്ടാക്കിവിടുന്നവയാണ് ഇത്തരം സന്ദേശങ്ങള്‍ എന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: