ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് പല വാദഗതികളുണ്ടാകാം. ചിലര്‍ ഈശ്വരനെ പൂര്‍ണമായും നിരാകരിക്കും. ചിലര്‍ ദൈവം അരൂപിയാണെന്ന് വിശ്വസിക്കുന്നു. ഭക്തിയും വിശ്വാസവുമുണ്ടെങ്കിലും സംന്യാസിമാരെ ഈശ്വരന്റെ പ്രതിരൂപമായി അംഗീകരിക്കാന്‍ വിമുഖതയുള്ളവരുമുണ്ട്.
ഷിര്‍ദിബാബയുടെ ഭക്തനായിരുന്നു മുംബൈ സ്വദേശിയായ കാക്കാ മഹാജനി. അരൂപിയായ ദൈവത്തില്‍ മാത്രം വിശ്വസിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു മഹാജനിക്ക്. ഒരിക്കല്‍ അയാള്‍ മഹാജനിയുടെ ക്ഷണമനുസരിച്ച് ഷിര്‍ദിയില്‍ പോകാന്‍ തീരുമാനിച്ചു. രണ്ട് വ്യവസ്ഥകളോടെയായിരുന്നു ഷിര്ദിക്കുള്ള യാത്ര. ബാബയുടെ മുമ്പില്‍ തലകുമ്പിടില്ലെന്നത് ആദ്യ വ്യവസ്ഥ. ദക്ഷിണ നല്‍കില്ലെന്നത് രണ്ടാമത്തേതും. രണ്ടു കാര്യങ്ങളും മഹാജനി സമ്മതിച്ചു. അങ്ങനെ ഇരുവരും ഷിര്‍ദിക്ക് പുറപ്പെട്ടു.
ദ്വാരകാമായിയുടെ പടികയറുമ്പോള്ത്തന്നെ ബാബ മഹാജനിയേയും സുഹൃത്തിനേയും വീക്ഷിക്കുന്നുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് ബാബ അയാളെ സ്വാഗതം ചെയ്തത്. ‘ താങ്കള്‍ക്ക് സ്വാഗതം ‘ എന്നു ബാബ പറഞ്ഞതുകേട്ടപ്പോള്‍ മഹാജനിയുടെ സുഹൃത്ത് അമ്പരന്നു. അയാളുടെ അച്ഛന്റെ അതേ ശബ്ദം! ‘ ഇതെന്റെ അച്ഛന്റെ ശബ്്ദം തന്നെ!’ അത്ഭുതം അടക്കാനായില്ല. വ്യവസ്ഥകളില്‍ ഒന്ന് ആ നിമിഷം അയാള്‍ മറന്നു. അറിയാതെ അയാളുടെ ശിരസ്സ് ബാബയുടെ പാദങ്ങളെ വണങ്ങി.
അന്ന് രണ്ടു തവണ ബാബ ദക്ഷിണ ആവശ്യപ്പെട്ടു. രാവിലെ ദര്‍ശനത്തിനെത്തിയപ്പോഴും. വൈകീട്ട് അവരുടെ മടക്കയാത്രയ്ക്ക് മുമ്പും. പക്ഷേ ,ചോദിച്ചത് അയാളോടായിരുന്നില്ല. കൂടെയുണ്ടായിരുന്ന കാക്കാ മഹാജനിയോട്.
അയാള്‍ക്ക് അത്ഭുതം തോന്നി. തന്നോടു ചോദിക്കാതെ താങ്കളോട് ദക്ഷിണ ചോദിക്കുന്നതെന്തേയെന്ന് അയാള്‍ മഹാജനിയോട് ശബ്ദം താഴ്ത്തി ചോദിച്ചു. അത് നിങ്ങള്‍ ബാബയോട് തന്നെ ചോദിക്കൂ എന്നായിരുന്നു മഹാജനിയുടെ മറുപടി. ‘ അങ്ങെന്താണ് എന്നോട് ദക്ഷിണ ചോദിക്കാത്തത്?’ മഹാജനിയുടെ സുഹൃത്ത് ബാബയോട് ചോദിച്ചു. ചാട്ടുളിപോലെയെത്തി മറുപടി ‘ നിനക്കത് തരാന്‍ മനസ്സില്ലെന്ന് എനിക്കറിയാം അതുകൊണ്ട് ചോദിച്ചില്ല. ഇനിയിപ്പോള്‍ തരണമെന്ന് തോന്നുന്നെങ്കില്‍ അങ്ങനെയാവാം. ‘ മഹാജനികൊടുത്തതു പോലെ 17 രൂപ അയാള്‍ ബാബയുടെ കൈകളില്‍ അര്‍പ്പിച്ചു. വിശ്വാസങ്ങളില്‍ നിന്ന് അഹന്തയെ അടര്‍ത്തി മാറ്റാന്‍ ബാബ അയാളെ ഉപദേശിച്ചു. നേരം കളയാതെ വീട്ടിലേക്ക് തിരിച്ചു പോകാന്‍ ബാബ ഇരുവരോടും ആവശ്യപ്പെട്ടു.
മാനത്ത് കാറ്റും കോളും നിറഞ്ഞ നേരമായിരുന്നു അത്. എങ്ങനെ യാത്രപുറപ്പെടുമെന്നോര്ത്ത് മടിച്ചു നിന്ന അവരോട് ഒരാപത്തും വരാതെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് ബാബ ഉറപ്പു നല്കി. ദുര്ഘടങ്ങളൊന്നുമില്ലാതെ അവര്‍ മുംബൈയില്‍ തിരിച്ചെത്തി.മഹാജനിയുടെ സുഹൃത്ത് വീട്ടിലെത്തി വാതിലും ജനകളും തുറന്നപ്പോള്‍ രണ്ട് കുരുവികള്‍ ചത്തു കിടക്കുന്നതു കണ്ടു. മൃതപ്രായനായി കിടന്ന മൂന്നാമതൊരു കുരുവി ഒരു കണക്കിന് ജനലഴികളിലൂടെ രക്ഷപ്പെട്ടു.
തിരിച്ചു പോകൂ എന്നുപറഞ്ഞ് ബാബ തിരക്കു കൂട്ടിയത് ഇത് മനസ്സില്‍ കണ്ടായിരിക്കാമെന്ന് അയാള്‍ക്ക് ബോധ്യമായി. ജനലുകള്‍ തുറന്നിട്ടു പോയിരുന്നെങ്കില്‍ ജനലഴികളിലൂടെ അവ രക്ഷപ്പെട്ടേനെ എന്നയാള്‍ക്ക് തോന്നി. തുറന്നിടാതെ, ഇരുട്ടും വിങ്ങലും നിറഞ്ഞ മനസ്സും അതുപോലെ. അഹങ്കാരത്തിന്റെ ഇരുട്ടിലും തള്ളലിലും നന്മകള് കെട്ടുപോകുമെന്ന് ബാഅ ഉള്ളിലിരുന്ന് ഉപദേശിക്കുന്നതു പോലെ അയാള്‍ക്ക് തോന്നി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: