ന്യൂദല്‍ഹി : ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭീകര ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലും ജമ്മുകശ്മീരിലും പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയിബയുടെ സഹായത്തോടെ ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജമാഅത്ത് ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന ഭീകരസംഘടനയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബംഗാള്‍, ത്രിപുര, ആസാം സംസ്ഥാനങ്ങളോട് ചേര്‍ന്ന് അതിര്‍ത്തിയ്ക്കപ്പുറത്ത് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിരം ക്യാമ്പുകള്‍ ഉണ്ടാക്കുകയാണ് ഈ സംഘടനയുടെ പദ്ധതി. ഇത്തരത്തിലുള്ള ക്യാമ്പുകള്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സലാഹുദ്ദീന് സലേഹിന് എന്നയാളാണ് ഈ സംഘടനയുടെ മേധാവി.
ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പേറുന്ന ഈ സംഘടന കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സംസ്ഥാനങ്ങളില്‍ കാശ്മീര്‍ മാതൃകയില്‍ വിഘടനവാദ ഭീകരവാദത്തിനു തുടക്കമിടുകയാണ് ഇവരുടെ പദ്ധതി.
2018ലെ ബോധ്ഗയ സ്ഫോടനനത്തില്‍ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ ജഹീദുള് ഇസ്ലാമിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ബംഗാളിലെ മുറാഷിദാബാദ്, ബര്‍ദ്വാന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച മദ്രസകളില്‍ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ച് അനേകം പേര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇത് കേരളത്തിലേയും തമിഴ്നാട്ടിലേയും ചില കേന്ദ്രങ്ങളിലും വ്യാപകമാണെന്നും സൂചനയുണ്ട്. അതിനിടെ ജഹീദുള് ഇസ്ലാമിന്റെ കൂട്ടാളികളെ കേരളത്തില്‍ മലപ്പുറത്ത് കോട്ടയ്ക്കലില്‍ നിന്നും അറസ്റ്റിലായിട്ടുണ്ട്.
കേരളത്തില്‍ അയല്‍ സംസ്ഥാന തൊഴിലാളികളുടെ മറവില്‍ വന്‍ തോതില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരവാദികള്‍ ഒളിച്ചുതാമസിയ്ക്കുന്നുണ്ടെന്നും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജമാ അതുല്‍ മുജഹിദിന് ബംഗ്ലാദേശ് നിരവധി ഭീകരക്യാമ്പുകള്‍ സംഘടിപ്പിയ്ക്കുന്നതും ഈ നുഴഞ്ഞുകയറ്റവും തമ്മില്‍ ബന്ധമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: