കൊല്‍ക്കത്ത: ഹിന്ദുക്കളെ വോട്ടുചെയ്യാന്‍ അനുവദിക്കരുതെന്ന് ആഹ്വാനം നല്കി തൃണമൂല്‍ രാജ്യസഭാ എംപി സുഭാഷിഷ് ചക്രവര്‍ത്തി. ഇനി രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുക്കളെ വോട്ടുചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് സുഭാഷിഷ് അനുനായികള്‍ക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 18 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഇതിനെതുടര്‍ന്നാണ് സുഭാഷിഷ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.
ചില ബൂത്തുകളില്‍ സിപിഎമ്മിന്റെ വോട്ടിങ് ശതമാനം ഉയര്‍ന്നതില്‍ ആശങ്കയില്ലെന്നും ബിജെപിക്ക് ലഭിക്കുന്ന വോട്ട് വര്‍ധിക്കാതിരിക്കാനാണ് ശ്രദ്ധ ചേലുത്തേണ്ടത്. ഹിന്ദുക്കള്‍ക്ക് ഭൂരിക്ഷമുള്ള സ്ഥലങ്ങളിലാണ് സംസ്ഥാനത്ത് ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുക്കളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും സുഭാഷിഷ് നിര്‍ദ്ദേശം നല്കുന്നു.
ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. റായ്ഗട്ട്, മേദിനിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ ഹിന്ദുവോട്ടർമാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലി ഓടിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളില്‍ നിരവധി സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
അതിനിടെ കഴിഞ്ഞ ദിവസം മമത കാറില്‍ സഞ്ചരിക്കുന്നതിനിടെ ജയ് ശ്രീറാം വിളിച്ചെന്ന് ആരോപിച്ച് 10 പേരെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തു. തന്നെ അപമാനിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും പറഞ്ഞ് പോലീസുകാരോട് ജയ് ശ്രീറാം എന്ന് വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ മമത നിര്‍ദ്ദേശം നല്‍കിയിരുന്നു. പിറ്റേദിവസം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: