സുല്‍ത്താന്‍ബത്തേരി: വകഴിഞ്ഞ ദിവസങ്ങളിലായി വയനാട്ടില്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതി വിതച്ച കടുവയെ വെടി വച്ച് കൊന്നു. രണ്ട് തവണ വെടിവച്ചിട്ടും കടുവയെ കീഴ്പ്പെടുത്താനായില്ല. തുടര്‍ന്ന് വെടി വച്ച് കൊല്ലുകയായിരുന്നു.
കഴിഞ്ഞ 13 ദിവസത്തെ തെരച്ചിലിനൊടുവിലാണ് കടുവയെ പിടിക്കാനായത്. ഇന്ന് പുലര്‍ച്ചെ കടുവയെ വീണ്ടും കണ്ട നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ദൗത്യസംഘങ്ങള്‍ നടത്തിയ തെരച്ചിലിനിടെ 8.30ഓടെ മൂലങ്കാവിലെ തേലമ്പറ്റയില്‍ വച്ച് കടുവയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
കടുവയെ പിടികൂടിയതറിഞ്ഞ് വയനാടിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി നിരവധി പേരാണ് സ്ഥലത്ത് എത്തിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കടുവയെ വെടുവച്ചുകൊല്ലാന് തീരുമാനമെടുത്തിരുന്നു.
സുല്‍ത്താന്‍ബത്തേരിയിലെ നൂല്‍പ്പുഴ പഞ്ചായത്തിലാണ് കടുവയുടെ ആക്രമണം രൂക്ഷമായത്. കഴിഞ്ഞ ദിവസം കടുവ രണ്ട് ആടുകളെ കടിച്ചു കൊല്ലുകയും രണ്ട് പശുക്കളെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ കോഴിക്കോട്-ബംഗളുരു ദേശീയ പാത അഞ്ച് മണിക്കൂറോളം ഉപരോധിച്ചു. വളര്‍ത്തുമൃഗങ്ങളുമായാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: