ലഖ്നൗ: അമേഠിയില്‍, സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും വിജയശില്പികളില് ഒരാളുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന കുറ്റവാളി അറസ്റ്റില്‍. വസിം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വസിം ഉള്‍പ്പെടെ അഞ്ച് പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച സംഭവത്തിലുള്‍പ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം, ഗോലു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
50 കാരനായ സിങ്ങിനെ ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് വെടിവച്ചുകൊന്നത്. ലഖ്നൗ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഹുലിനെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോല്‍പ്പിച്ചതിന്റെ തൊട്ടു പിന്നാലെയാണ് കൊലപാതകം നടന്നതും.
നാട്ടില്‍ വലിയ ജനസ്വാധീനമുള്ള, മുന്‍ഗ്രാമത്തലവന്‍ കൂടിയാണ് സിങ്ങ്. സ്മൃതിയുടെ വലംകൈയായിരുന്ന സിങ്ങിനെ തോല്‍വിയില്‍ രോഷം പൂണ്ട കോണ്‍ഗ്രസുകാരാണ് വധിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തന്റെ പിതാവിനോട് കോഗ്രസിന് രാഷ്ട്രീയ ശത്രുത ഉണ്ടായിരുന്നുതായി സിങ്ങിന്റെ മകനും ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: