കോഴിക്കോട് : വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭ ഇടത് കൗണ്‍സിലറായ ഷംസുദ്ദീന് ഇപ്പോഴും ഒളിവിലാണ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് ഉത്തരവ്.
പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ വളാഞ്ചേരി നഗരസഭയിലെ ഇടതുപക്ഷ അംഗമായ ഷംസുദ്ദീനെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തെങ്കിലും അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
പ്രതിയെ സംരക്ഷിക്കുന്നത് സുഹൃത്ത് കൂടിയായ മന്ത്രി കെ.ടി. ജലീലാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതൊഴിച്ചാല്‍ പോലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയിട്ടില്ല.
അതേസമയം ഷംസുദ്ദീന്റെ സഹായികളുടെ ഭീഷണി ഭയന്ന് വീട്ടില്‍ നിന്നും മാറി അകലെ ഒരു വാടക വീടെടുത്ത് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഷംസുദ്ദീനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സഹായികള്‍ സമ്മര്‍ദ്ദവും ഭീഷണിയും തുടരുന്നതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയില്‍ ആണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: