ഓവല്‍: ആദ്യ മത്സരത്തില്‍ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ലോകകപ്പില്‍ രണ്ടാം അവസരം. ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരായ ബംഗ്ലാദേശിനെ വൈകിട്ട് മൂന്നിന് ഓവലില്‍ നേരിടും.
ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിന് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് ഇന്നത്തേത്. മറുവശത്ത് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് അട്ടിമറിയില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കില്ല.
ബാറ്റിങ്ങിലെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കയെ കുഴക്കുന്നത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കൊഴികെ മറ്റാരും ഫോമിലല്ല. നായകന് ഫാഫ് ഡുപ്ലെസിസ്, ഹാഷിം ആംല, ജെ.പി. ഡുമിനി എന്നീ മുതിര്‍ന്ന താരങ്ങള്‍ റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. കഗീസോ റബദ നയിക്കുന്ന പേസ് നിരയും ഇമ്രാന് താഹിറിന്റെ നേതൃത്വത്തിലുള്ള സ്പിന്‍ വിഭാഗവും ഭേദപ്പെട്ട പ്രകടനം നടത്തുന്നു്.
ലിട്ടണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, ഷക്കീബ് അല്‍ ഹസന്, മുഷ്ഫീക്വര്‍ റഹീം എന്നീ മുന്‍നിര ബാറ്റ്സ്മാന്മാരിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. മുസ്തഫിസൂര്‍ റഹ്മാന് നയിക്കുന്ന പേസ് നിര കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാല്‍ ടീമിന് ആശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: