ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, മറ്റു മന്ത്രിമാരായ സ്മൃതി ഇറാനി (വനിതാ ശിശുക്ഷേമം), ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി, പ്രകാശ് ജാവ്ദേക്കര്‍ (പരിസ്ഥിതി) ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് തുടങ്ങിയവര്‍ ഇന്നലെ ചുമതലയേറ്റു.
ചുമതലയേല്‍ക്കും മുന്‍പ് രാജ്നാഥ് സിങ്ങ് തലസ്ഥാനത്തെ ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ച് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വേ്യാമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ, നാവിക സേനയുടെ പുതിയ മേധാവി അഡ്മിറല്‍ കരംവീര്‍ സിങ്ങ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ദല്‍ഹിയുടെ ഹൃദയ ഭൂമിയായ ഇന്ത്യാ ഗേറ്റിനടുത്താണ് ദേശീയ യുദ്ധസ്മാരകം. ഫെബ്രുവരി 24ന് പ്രധാനമ്രന്തി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. 62ലെ ഇന്ത്യാ ചൈനാ യുദ്ധം, 47, 65, 71 എന്നീ വര്‍ഷങ്ങളിലെ ഇന്ത്യാ പാക് യുദ്ധം, ശ്രീലങ്കയിലെ സമാധാന സേനയുടെ പ്രവര്‍ത്തനം, കാര്‍ഗില്‍ യുദ്ധം എന്നിവയില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചമായി നിര്‍മിച്ച ഇത് തലസ്ഥാനത്തെ 40 ഏക്കറില്‍ പടര്‍ന്നു കിടക്കുകയാണ്.
ആഭ്യന്തര മന്ത്രിയായി ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ ഇന്നലെ രാവിലെ ചുമതലയേറ്റു. വെള്ളകുര്‍ത്തയും ഇളം നീല ജാക്കറ്റും ധരിച്ച അദ്ദേഹം പതിനൊന്നു മണിയോടെ നോര്‍ത്ത് ബ്ളോക്കിലെ ഓഫീസില്‍ എത്തി. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും ഇന്നലെ രാവിലെ ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: