മടുപ്പിക്കുന്ന മന്ദതയായിരുന്നു ക്രീസില്‍… എന്തിനോ വേണ്ടി കളത്തിലിറങ്ങിയതുപോലെയായിരുന്നു ലങ്കന്‍ താരങ്ങളുടെ ശരീരഭാഷ… ലോകചാമ്പ്യന്മാരായിരുന്നുവത്രെ…. രണതുംഗയും ഡിസില്‍വയും മഹാനാമയും അട്ടപ്പട്ടുവും ജയസൂര്യയും ജയവര്ധനെയുമൊക്കെ തിണ്ടുകുത്തി തിമിര്‍ത്താടിയ ബാറ്റിങ് നിര ഏത് കൊലകൊമ്പന്‍ ബൗളറെയും ഭയപ്പെടുത്തുമായിരുന്നു.
പന്തേറ് ഒന്നാന്തരം കലയാണെന്ന് പ്രഖ്യാപിച്ച മുത്തയ്യമുരളീധരന്റെ പട…. അതിന്റെ നിഴല്‍ പോലുമായിരുന്നില്ല ഇന്ന് ടീം…. കിവിക്കിളികള്ക്ക് കൊത്തിപ്പറക്കാന്പോലുമില്ലായിരുന്നു ദിമുത് കരുണരത്നയും കൂട്ടരും 29 ഓവര്‍ പിടിച്ച് നിന്ന് തുഴഞ്ഞെടുത്ത 136 റണ്‍സ്… മാത്യു ജെയിംസ് ഹെന്‍ട്രിയും ലോക്കി ഫെര്‍ഗൂസനും ചേര്‍ന്ന് ലങ്കന്‍ നിരയെ ചുരുട്ടിക്കെട്ടുമ്പോള്‍ ചെറുക്കാന്‍ ശ്രമിച്ചത് കരുണരത്നയും കുശല പെരേരയും തിസര പെരേരയും മാത്രം…. ശേഷിച്ച് ഒന്‍പതും ഒന്നുപിടയാന്‍ പോലുമുള്ള ത്രാണി കാട്ടാതെ തളര്‍ന്നുവീണു…. കരുണരത്ന 84 പന്തില്‍ 5 2 റണ്‍സ് നേടി. ഹെന്‍ട്രിയും ഫെര്‍ഗൂസനും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി….
ടെന്ബ്രിഡ്ജില് ഗെയ്ലും കൂട്ടരും നിര്‍ത്തിയിടത്തുനിന്നാണ് കിവീസ് തുടങ്ങിയത്. വെറും പതിനാറ് ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ അവര്‍ ലക്ഷ്യം കണ്ടു…. മാര്ട്ടിന് ഗുപ്റ്റിലും(51 പുന്തില്‍ 73 റണ്‍സ്) കോളിന് മണ്റോയയും (47 പന്തില്‍ 58) അപരാജിതരാപ്പോള് ന്യൂസിലാന്‍ഡിന് പത്ത് വിക്കറ്റിന്റെ ആധികാരിക ജയം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: