ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന് സ്കോര്‍ കുറിച്ച് ബംഗ്ലാദേശ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ ആറ് വിക്കറ്റിന് 330 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസന്, മുഷ്ഫിഖര്‍ റഹീം എന്നിവരുടെ ബാറ്റിങ് മികവാണ് രക്ഷിച്ചത്. ഷക്കീബ് 84 പന്തില്‍ 75 റണ്‍സ് നേടി. മുഷ്ഫിഖര്‍ 80 പന്തില്‍ 78 റണ്‍സെടുത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ഏതു വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
തുടക്കത്തില്‍ ആഞ്ഞടിച്ച സൗമ്യ സര്‍ക്കാര്‍ 30 പന്തില്‍ ഒമ്പത് ഫോറോടെ 42 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ മുഹമ്മദുള്ളയുടെയും മൊസാദിക്ക് ഹസന്റെയും ബാറ്റിങ്ങാണ് ടീമിനെ മൂന്നൂറ് കടത്തിയത്. മുഹമ്മദുള്ള 33 പന്തില്‍ 46 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലെ ഫെഹ്ലുക്കുവായോ, ക്രിസ് മോറിസ്, ഇമ്രാന് താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: